പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. പാലക്കാട് കോട്ടമൈതാനത്ത് നൽകുന്ന നടക്കുന്ന പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും. പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡ് ഷോയ്ക്ക് ശേഷം കോട്ടമൈതാനത്ത് നടക്കുന്നു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
വൻജനക്കൂട്ടമാണ് കൊടും ചൂടുപോലും വകവയ്ക്കാതെ പാലക്കാട് മോദിയെ കാണാനായി എത്തിയത്. കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അമ്പതിനായിരത്തോളം പേരാണ് എത്തിച്ചേർന്നിരുന്നത്. കനത്ത ചൂട് വകവയ്ക്കാതെ കൊച്ചു കുട്ടികൾ പോലും പ്രധാനമന്ത്രിയെ കാണാനായി കാത്തിരുന്നു. പാലക്കാട് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലേക്ക് തിരിക്കുന്നതാണ്.
“ഇന്ന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. പാലക്കാട് ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് തൃശൂരിൽ ഒരു റോഡ് ഷോയിലും പങ്കെടുക്കും. കേരളത്തിലെ അന്തരീക്ഷം എൻഡിഎയ്ക്ക് അനുകൂലമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുന്നു,” എന്ന് കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി.








