നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പോര് കോൺഗ്രസിൽമുറുകുന്നു. ജയിക്കുമോ എന്ന് ഉറപ്പില്ലാത്തപ്പോഴും അധികാരത്തിനായി നേതാക്കൾതമ്മിലടിക്കുന്നതിനെ സ്വന്തം പാർട്ടിക്കാരനായ ശശി തരൂർ തന്നെ പരിഹസിച്ചതോടെ കോൺഗ്രസ്ക്യാമ്പ് അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി. “കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർവാങ്ങേണ്ടൂ” എന്ന തരൂരിന്റെ ഒളിയമ്പ്, തിരഞ്ഞെടുപ്പിന് മുൻപേ കിരീടം സ്വപ്നം കാണുന്നനേതാക്കൾക്കുള്ള കടുത്ത വിമർശനമായി. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിആരാകണമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്ന് തുറന്നു പറഞ്ഞ തരൂർ, പാർട്ടിക്കുള്ളിലെഐക്യമില്ലായ്മയെയാണ് വരികൾക്കിടയിലൂടെ പരിഹസിച്ചത്.
വി.ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ശീതയുദ്ധം കോൺഗ്രസിനുള്ളിൽ പരസ്യമായരഹസ്യമാണ്. ഇതിനിടെ ഡൽഹിയിൽ നിന്ന് കെ.സി വേണുഗോപാൽ കൂടി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്എത്തുമെന്ന സൂചനകൾ വന്നതോടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കെത്തി. ഓരോനേതാക്കളെയും അനുകൂലിച്ച് അണികൾ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പോരടിക്കുന്നത്പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന വിമർശനംഇതിനകം ഉയർന്നു കഴിഞ്ഞു.
ജയിച്ച എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകഎന്ന തത്വം പറയുമ്പോഴും, നേതാക്കൾ ഓരോരുത്തരും തങ്ങളാണ് മുഖ്യമന്ത്രി എന്ന്വരുത്തിത്തീർക്കാനുള്ള തത്രപ്പാടിലാണ്. തരൂരിന്റെ പ്രസ്താവനയിലൂടെ പാർട്ടിക്കുള്ളിലെ ഈഅധികാര മോഹം വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.











