സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ താപനിലമുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽതാപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയും വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്നപ്രതിചക്രവാതമാണ് (Anti-cyclone) കേരളത്തിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഈ അന്തരീക്ഷ സാഹചര്യം കാരണം രാത്രികാലങ്ങളിൽ പോലും ചൂട് കുറയാത്തഅവസ്ഥയായിരുന്നു. കൂടാതെ, ഇടിമിന്നലോടു കൂടിയ മേഘങ്ങൾ രൂപപ്പെടുന്നത് തടസ്സപ്പെട്ടതിനാൽവേനൽമഴയും ലഭിച്ചില്ല. എന്നാൽ, ഇന്ന് രാത്രിയോടെ ഈ പ്രതിചക്രവാതം ദുർബലമാകാൻതുടങ്ങുന്നത് നേരിയ ആശ്വാസമാകും. ഇതോടെ അന്തരീക്ഷം തണുക്കാനും ഉച്ചയ്ക്ക് ശേഷംമലയോര മേഖലകളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ഏപ്രിൽ അവസാന വാരത്തോടെ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്നാണ് പ്രവചനം. അതുവരെ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നുതന്നെ നിൽക്കും. കടുത്ത ചൂട് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾപുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത്ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺവസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംപരീക്ഷാ ഹാളുകളിലും ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും അധികൃതർ ഉറപ്പാക്കേണ്ടതുണ്ട്. വനമേഖലകളിൽ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.











