വിവാദമായ വാഹനാപകടക്കേസിൽ പ്രശസ്ത നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലംപുറത്തുവന്നതോടെയാണ് കേസിൽ നടന് നിർണായക ആശ്വാസമായത്. ഇതോടെ മദ്യപിച്ച്വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2022-ൽ മദ്യപാനം പൂർണ്ണമായും നിർത്തിയതാണെന്നും സത്യം തെളിഞ്ഞതിൽ വലിയസന്തോഷമുണ്ടെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന്മുന്നിലായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ക്ലബ്ബിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയമണിയൻപിള്ള രാജുവിന്റെ കാറിൽ അതിവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നീ യുവാക്കൾക്ക്പരുക്കേറ്റിരുന്നു. അപകടത്തിന് ശേഷം താരം വാഹനം നിർത്താതെ പോയത് വലിയ വിവാദങ്ങൾക്ക്വഴിതെളിച്ചിരുന്നു. എന്നാൽ ഭയം കാരണമാണ് താൻ അന്ന് വാഹനം നിർത്താതിരുന്നതെന്നും ഉടൻതന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് സൗകര്യം ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നുംനടൻ പിന്നീട് വെളിപ്പെടുത്തി.
സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ മണിയൻപിള്ള രാജു പോലീസ് സ്റ്റേഷനിൽ നേരിട്ട്ഹാജരായിരുന്നു. അന്ന് ശേഖരിച്ച രക്തസാമ്പിളുകളുടെ കെമിക്കൽ ലാബ് റിപ്പോർട്ടാണ് ഇപ്പോൾപുറത്തുവന്നിരിക്കുന്നത്. രക്തത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യമില്ലെന്ന് ശാസ്ത്രീയമായിതെളിഞ്ഞതോടെ മദ്യപാന കുറ്റം പാടെ നീങ്ങി. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ ഉൾപ്പെടെയുള്ളവകുപ്പുകൾ പ്രകാരമുള്ള കേസുകൾ മാത്രമാകും നടനെതിരെ നിലനിൽക്കുക. അപകടത്തിന്റെസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാർ അമിതവേഗതയിലായിരുന്നില്ലെന്നും ഇൻഡിക്കേറ്റർഇട്ട് സാവധാനമാണ് പ്രധാന റോഡിലേക്ക് പ്രവേശിച്ചതെന്നും വ്യക്തമായിരുന്നു. രണ്ട് മാസത്തെകാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന ഈ ലാബ് റിപ്പോർട്ട് മണിയൻപിള്ള രാജുവിന് വലിയനിയമപോരാട്ടത്തിൽ കരുത്താകും.











