പഞ്ഞകർക്കിടകത്തിന്റെ വറുതിയും തിരിമുറിയാത്ത പെയ്യുന്ന മഴക്കാലവും ഒഴിഞ്ഞുമാറിയതോടെ, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പുതുവർഷത്തെ വരവേറ്റ് മലയാളി. കൊല്ലവർഷം 1202-ാം ആണ്ടിലേക്കാണ് കേരളക്കര ഇന്ന് (ഓഗസ്റ്റ് 17) കാലെടുത്തു വെക്കുന്നത്. പൂവിളികളും പ്രതീക്ഷകളും നിറഞ്ഞ പൊന്നിൻ ചിങ്ങമാസത്തിലെ ആദ്യ പുലരിയെ ഭക്തിയോടുംആഹ്ലാദത്തോടും കൂടിയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്.
വറുതിയുടെ നാളുകൾ അവസാനിച്ച് വിരിപ്പു കൃഷിയിടങ്ങളിൽ പൊൻകതിരുകൾവിളഞ്ഞുനിൽക്കുന്ന ഈ കാലം, മലയാളിക്ക് കേവലം ഒരു മാസപ്പിറവി മാത്രമല്ല, മറിച്ച് കാർഷികസംസ്‌കൃതിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അതുകൊണ്ടുതന്നെ ചിങ്ങം ഒന്ന്സംസ്ഥാനമൊട്ടാകെ ‘കർഷക ദിന’മായും ആചരിക്കപ്പെടുന്നു. മണ്ണിൽ പൊന്നുവിളയിക്കുന്നകർഷകരെ ആദരിക്കാനും പുതിയ കാർഷിക സംരംഭങ്ങൾക്ക് തുടക്കമിടാനും ഈ ദിനത്തിൽവിപുലമായ പരിപാടികളാണ് നാടുനീളെ സംഘടിപ്പിക്കുന്നത്. കൊയ്ത്തിനും മെതിക്കും പുറമേപുന്നെല്ല് കുത്തിയെടുത്ത പൊന്നരിയിൽ ചോറുവേവിക്കാനുള്ള ഒരുക്കങ്ങളും ഇതോടെഗ്രാമാന്തരങ്ങളിൽ ആരംഭിക്കും.
സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ചിങ്ങപ്പുലരി പ്രമാണിച്ച് വൻ ഭക്തജനത്തിരക്കാണ്അനുഭവപ്പെടുന്നത്. ചിങ്ങം ഒന്ന് ഐശ്വര്യദായകമായതുകൊണ്ടുതന്നെ പുതിയ സംരംഭങ്ങൾആരംഭിക്കുന്നതിനും വീടുമാറ്റത്തിനും വിവാഹ ഉറപ്പിക്കലുകൾക്കുമെല്ലാം മലയാളികൾ ഈ ദിനംതിരഞ്ഞെടുക്കാറുണ്ട്. ദുരിതങ്ങൾ മാറി സൂര്യന്റെ പൊൻകിരണങ്ങൾ തെളിയുന്നതോടെ, പൂക്കളവും സദ്യയുമായി വിരുന്നെത്തുന്ന പൊന്നോണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്ഇനിയുള്ള നാളുകളിൽ ഓരോ മലയാളിയും.












