ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ളനീക്കത്തെ തൃണമൂൽ കോൺഗ്രസ് എതിർത്തത് ബംഗാളിലെ പെൺമക്കൾ രാഷ്ട്രീയമായി ഉയർന്നുവരുന്നത് തടയാനാണെന്ന് മോദി ആരോപിച്ചു. ബംഗാളിലെ ദീദി ഭരണത്തെ ‘മഹാ ജംഗിൾ രാജ്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി ചേർന്ന് ബംഗാളിലെസഹോദരിമാരെ വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബാങ്കുരയിൽ നടന്നകൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ സ്ത്രീകൾ വനിതാ സംവരണ നിയമം നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്നു. 2029 മുതൽഇത് പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവുന്നതെല്ലാം ചെയ്തു. എന്നാൽതൃണമൂൽ കോൺഗ്രസ് ഇതിനെതിരെ ഗൂഢാലോചന നടത്തുകയാണ് ചെയ്തതെന്ന് മോദി പറഞ്ഞു. കൂടുതൽ പെൺമക്കൾ എംഎൽഎമാരും എംപിമാരുമായി വരുന്നത് മമത ബാനർജിയെഭയപ്പെടുത്തുന്നു. കാരണം, രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന ഓരോ പെൺകുട്ടിയും തൃണമൂലിന്റെഅഴിമതിക്കും അരാജകത്വത്തിനും വെല്ലുവിളിയാകുമെന്ന് അവർക്കറിയാം. ബംഗാളിലെപെൺമക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന തൃണമൂലിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്കാട്ടുഭരണമാണെന്ന് മോദി പരിഹസിച്ചു. അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ തൃണമൂൽഭരണത്തിൽ സ്ത്രീ സുരക്ഷ ഇല്ലാതായിരിക്കുകയാണ്. കേന്ദ്രം നടപ്പിലാക്കുന്ന വികസന പദ്ധതികൾഓരോന്നായി തടയുന്ന തൃണമൂൽ സർക്കാർ, ബംഗാളിനെ വികസനത്തിന്റെ പാതയിൽ നിന്ന് പിന്നോട്ട്വലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെതൃണമൂലിന്റെ സ്ത്രീവിരുദ്ധ മുഖമാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി ബാങ്കുരയിൽപറഞ്ഞു. മോദിയുടെ പ്രസംഗത്തെ ഹർഷാരവത്തോടെയാണ് റാലിയിൽ പങ്കെടുത്തആയിരക്കണക്കിന് ആളുകൾ സ്വീകരിച്ചത്. ഇതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വനിതാ സംവരണംവീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.










