ഭാരതത്തിന്റെ ഗ്രാമീണ മേഖലയെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ വിപ്ലവകരമായമാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളിൽമുങ്ങിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി മോദിസർക്കാർ കൊണ്ടുവരുന്ന ‘വിബി ജി റാംജി’ (Viksit Bharat – Guarantee for Rozgar and Ajeevika Mission Gramin) പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാനുംഅഴിമതി തുടച്ചുനീക്കാനും ആധുനിക സാങ്കേതിക വിദ്യയായ ജിപിഎസ് (GPS) അധിഷ്ഠിതനിരീക്ഷണം നിർബന്ധമാക്കാനാണ് കേന്ദ്ര നീക്കം.
രാജ്യത്തിന്റെ വികസന കുതിപ്പിന് ഗ്രാമീണ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പംഅവരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബിൽഅവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ 100 ദിവസമായിരുന്ന തൊഴിൽ ഗ്യാരണ്ടി ഇനി മുതൽ 125 ദിവസമായി ഉയർത്തും. ഇതോടെ ഗ്രാമീണ കുടുംബങ്ങൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻസാധിക്കും. കൂടാതെ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനത്തിൽ ഗണ്യമായ വർധനവും പുതിയപരിഷ്‌കാരത്തിലൂടെ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. ജോലി പൂർത്തിയാക്കി 15 ദിവസത്തിനകം പണംബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തുമെന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശമാണ്നൽകിയിരിക്കുന്നത്.
പദ്ധതിയിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ ‘വിബി ജി റാംജി’യിൽ ഡിജിറ്റൽ സംവിധാനങ്ങൾഏർപ്പെടുത്തും. ജോലി നടക്കുന്ന സ്ഥലങ്ങളിൽ ജിപിഎസ് അധിഷ്ഠിത ട്രാക്കിംഗും ബയോമെട്രിക്ഹാജരും ഏർപ്പെടുത്തുന്നതോടെ വ്യാജ മസ്റ്റർ റോളുകൾ ഉപയോഗിച്ച് പണം തട്ടുന്ന സംഘങ്ങൾക്ക്തിരിച്ചടിയാകും. യഥാർത്ഥ തൊഴിലാളികൾക്ക് അർഹമായ കൂലി ലഭിക്കുന്നുണ്ടെന്ന്ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയപ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിൽമുൻഗണന നൽകും.
ഭാരതത്തെ 2047-ഓടെ വികസിത രാഷ്ട്രമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വൻ തുകയാണ് ഗ്രാമീണതൊഴിൽ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ഈപദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകൾക്ക് കൂടുതൽ സ്വയംഭരണാധികാരവും വികസനത്തിൽപങ്കാളിത്തവും ലഭിക്കും. ഭാരതീയതയും വികസനവും ഒരുപോലെ കോർത്തിണക്കിയ ‘വിബി ജിറാംജി’ ഗ്രാമീണ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്.









