കടുത്ത വേനൽച്ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയ്ക്ക് പിന്നാലെ ഇന്നും സംസ്ഥാനത്തെ എട്ട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.
അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. മെയ് 5 വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുംമണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ എത്തിയതോടെ കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയ റെക്കോർഡ് താപനിലയിൽ നേരിയ കുറവുണ്ടായത് ജനങ്ങൾക്ക്വലിയ ആശ്വാസമാണ് നൽകുന്നത്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നൽ സാധ്യത കൂടുതൽ. ഈ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽനിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾതകരാറിലാകാനും സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും ജാഗ്രതപുലർത്തണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുംജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.











