തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഡിഎംകെയോ എഐഎഡിഎംകെയോ സർക്കാർരൂപീകരിച്ചാൽ വിജയ്‌യുടെ പാർട്ടിയായ ടിവികെയിലെ മുഴുവൻ എംഎൽഎമാരുംരാജിവെക്കുമെന്ന് മുന്നറിയിപ്പ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്പിന്നാലെ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നാടകീയനീക്കങ്ങളുമായി വിജയ് രംഗത്തെത്തിയിരിക്കുന്നത്.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലുംടിവികെയ്ക്ക് കേവല ഭൂരിപക്ഷമായ 118 തികയ്ക്കാൻ സാധിച്ചിട്ടില്ല. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചവിജയ് ഒരൊറ്റ സീറ്റ് നിലനിർത്തുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി മാറും.
നിലവിൽ ഡിഎംകെയും എഐഎഡിഎംകെയും വിജയ്‌യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻതിരശ്ശീലയ്ക്ക് പിന്നിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ്കടുത്ത നിലപാടുമായി ടിവികെ രംഗത്തെത്തിയത്. തമിഴ് മക്കൾ മാറ്റത്തിനായാണ് വോട്ട്ചെയ്തതെന്നും ദ്രാവിഡ പാർട്ടികളുടെ ഒത്തുകളി അനുവദിക്കില്ലെന്നും വിജയ് ക്യാമ്പ്വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ 112 സീറ്റുകൾ വരെ ഉറപ്പിക്കാൻ വിജയ്‌ക്ക്സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും 6 പേരുടെ കൂടി പിന്തുണ വേണം. വിസികെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനംആയിട്ടില്ല. ഇതിനിടെ സ്റ്റാലിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നീക്കങ്ങൾ തടയാൻ നിയമസഭതന്നെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള കൂട്ടരാജി എന്ന തീരുമാനത്തിലേക്ക് വിജയ് എത്തിയത്രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയിലേക്കാണ് ഈ നീക്കം വിരൽ ചൂണ്ടുന്നത്. ടിവികെ പ്രവർത്തകർ ഈ തീരുമാനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.









