2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ ജോസഫ് വിജയ്യെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഇൻസ്റ്റാഗ്രാമിലൂടെ കുട്ടികളെ സ്വാധീനിച്ചാണ് വിജയ് മുഖ്യമന്ത്രിയായതെന്നായിരുന്നു സ്റ്റാലിന്റെ പരിഹാസം.
തഞ്ചാവൂരിൽ ഒരു വിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് എം.കെ. സ്റ്റാലിൻ പുതിയ ടി.വി.കെ സർക്കാരിനെതിരെയും മുഖ്യമന്ത്രി വിജയ്യെയും ലക്ഷ്യമിട്ട് കടുത്ത പ്രസ്താവനകൾ നടത്തിയത്. തിരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തെ അട്ടിമറിച്ച് കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണയോടെ വിജയ് അധികാരത്തിൽ വന്നതിന് പിന്നാലെയുള്ള ആദ്യത്തെ വലിയ രാഷ്ട്രീയ പോരാട്ടമാണിത്.
“ഒരു ബൂത്ത് ഏജന്റിനെപ്പോലും കൃത്യമായി നിയമിക്കാൻ അറിയാത്ത ടി.വി.കെ നേതാവ് വിജയ്, ഇൻസ്റ്റാഗ്രാമിലൂടെ കുട്ടികളെ സ്വാധീനിച്ചാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയത്,” സ്റ്റാലിൻ പരിഹസിച്ചു. തമിഴ്‌നാട്ടിൽ പുതിയ സർക്കാർ വന്നതിന് ശേഷം ദിവസേന കൊലപാതകങ്ങളാണ് നടക്കുന്നത്. കാഞ്ചീപുരത്ത് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളെ വെട്ടിക്കൊലപ്പെടുത്തിയതും തൂത്തുക്കുടിയിലെ കൊലപാതകവും ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ വിജയ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിൽ പുതിയ സർക്കാർ വന്നതിന് ശേഷം ദിവസേന കൊലപാതകങ്ങളാണ് നടക്കുന്നത്. കാഞ്ചീപുരത്ത് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളെ വെട്ടിക്കൊലപ്പെടുത്തിയതും തൂത്തുക്കുടിയിലെ കൊലപാതകവും ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ വിജയ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ കുറ്റപ്പെടുത്തി.
പുതിയ സർക്കാർ ഭരിക്കട്ടെ, അതിൽ ഡി.എം.കെ ഒരു തടസ്സവും ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ സ്റ്റാലിൻ, എന്നാൽ തങ്ങളുടെ പോരായ്മകൾ മറച്ചുവെക്കാൻ ഡി.എം.കെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ അതിനെ ശക്തമായി നേരിടുമെന്ന് അണികളോട് ആഹ്വാനം ചെയ്തു. ചരിത്രപരമായ പരാജയത്തെക്കുറിച്ച് (ഡി.എം.കെ 59 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു) പഠിക്കാൻ 38 അംഗ സമിതിയെ സ്റ്റാലിൻ നിയോഗിച്ചിട്ടുണ്ട്. ജൂൺ 5-നകം ഈ സമിതി റിപ്പോർട്ട് സമർപ്പിക്കും.











