നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ സംസ്ഥാനനേതൃത്വത്തിനെതിരെ കലാപം പുകയുന്നു. പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്റെയും ശൈലികൾക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. പൊതുവേദിയിൽ മാധ്യമപ്രവർത്തകനോട്എം.വി ഗോവിന്ദൻ നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗം പാർട്ടി സെക്രട്ടറിക്ക് ഒട്ടും ഉചിതമായില്ലെന്നുംഅദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റവും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക്ചേർന്നതല്ലെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ താഴെത്തട്ടിൽ നടക്കുന്ന അവലോകനയോഗങ്ങളിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി നേതാക്കൾ നേതൃത്വത്തിനെതിരെആഞ്ഞടിക്കുന്നത്. പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പദപ്രയോഗങ്ങളും പെരുമാറ്റവുമാണ്പാർട്ടിക്ക് ജനങ്ങൾക്കിടയിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമുയർന്നു. ‘പരനാറി, നികൃഷ്ട ജീവി, കടക്കൂ പുറത്ത്, ചെറ്റ, ഡാഷ് മോൻ’ തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങളിൽ കടുത്ത വിരുദ്ധവികാരം ഉണ്ടാക്കാൻ മാത്രമേഉപകരിച്ചുള്ളൂ. പെൻഷൻ നൽകുന്നുവെന്ന് കാണിച്ച് നേതാക്കൾ കാണിക്കുന്ന ഇത്തരംഅഹങ്കാരങ്ങൾ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവാകരുതെന്ന ശക്തമായ ആവശ്യവുംആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ പ്രതിനിധികൾ ഉന്നയിച്ചു. പുതിയൊരു നേതൃത്വം പാർലമെന്ററിപാർട്ടി തലപ്പത്തേക്ക് വരണമെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. നേരത്തെ കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലും പിണറായി വിജയനും എം.വി. ഗോവിന്ദനും പദവികൾ ഒഴിഞ്ഞ്മാറിനിൽക്കണമെന്ന പരസ്യമായ ആവശ്യം ഉയർന്നിരുന്നു. പരാജയഭീതിയിൽ കെ.കെ ശൈലജഉൾപ്പെടെയുള്ള ജനകീയ നേതാക്കളെ കുരുതികൊടുത്തുവെന്നും, മുൻപ് എ. വിജയരാഘവൻഭാര്യയെ മന്ത്രിയാക്കിയതുപോലെ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ ശ്യാമളയെമത്സരരംഗത്തിറക്കാൻ ശ്രമിച്ചതുമൊക്കെ പാർട്ടിക്ക് ദോഷം ചെയ്തുവെന്നും വിമർശനമുണ്ട്.
ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയരുന്ന ഈ രൂക്ഷമായ ജനവികാരവും വിമർശനങ്ങളും അടങ്ങിയറിപ്പോർട്ട് മെയ് 22 മുതൽ 24 വരെ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് മുന്നിലെത്തും. യോഗങ്ങളിൽ അംഗങ്ങൾക്ക് യാതൊരു ഭയവുമില്ലാതെ തുറന്നു സംസാരിക്കാൻ അവസരംനൽകണമെന്നും നേതാക്കൾ ആരും അഭിപ്രായപ്രകടനങ്ങളെ തടയരുതെന്നും പാർട്ടി ദേശീയനേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.












