കണ്ണീരോടെയല്ല, നിറഞ്ഞ പുഞ്ചിരിയോടെയും സ്നേഹാദരങ്ങളോടെയുമാണ് കാസർകോട്ടെ ആഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട പ്രഥമാധ്യാപകനെ പടിയിറക്കിയത്. വിരമിക്കൽ ചടങ്ങുകൾ വെറുംപ്രസംഗങ്ങളിലും പൊന്നാടകളിലും ഒതുക്കാറുള്ള പതിവ് ശൈലികളെല്ലാം കാറ്റിൽപ്പറത്തി, നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് തങ്ങളുടെ പ്രിയ ഗുരുനാഥന് സമ്മാനിച്ചത് 13 ലക്ഷംരൂപ വിലമതിക്കുന്ന പുത്തൻ കാർ! ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻപി.ടി.ബെന്നിക്കാണ് സ്കൂൾ 127-ാം വാർഷികാഘോഷ സംഘാടക സമിതി ‘മാരുതി ബ്രസ’ കാർസമ്മാനിച്ചത്.
കാസർകോട് ജില്ലയിലെ ഈ അപൂർവ്വവും ഹൃദയസ്പർശിയായതുമായ ഗുരുദക്ഷിണ ഇപ്പോൾസോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
വർഷങ്ങളോളം തങ്ങളുടെ നാട്ടിലെ വിദ്യാലയത്തെ നെഞ്ചോട് ചേർത്തുപിടിച്ച്, കഠിനാധ്വാനത്തിലൂടെ അതിനെ ജില്ലയിലെയും സംസ്ഥാനത്തെയും മികച്ച നിലവാരത്തിലേക്ക്ഉയർത്തിയതിനാണ് പ്രഥമാധ്യാപകന് നാട്ടുകാർ ഈ വമ്പൻ സർപ്രൈസ് ഒരുക്കിയത്. അദ്ദേഹംചുമതലയേൽക്കുമ്പോൾ ഭൗതിക സാഹചര്യങ്ങളിലും പഠനനിലവാരത്തിലും ഏറെ പിന്നിലായിരുന്നവിദ്യാലയത്തെ നാട്ടുകാരെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചു നിർത്തി ഒന്നാമതെത്തിക്കാൻ ഈഅധ്യാപകന് സാധിച്ചിരുന്നു. കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കിയതിനൊപ്പംസ്കൂളിന് പുത്തൻ കെട്ടിടങ്ങളും ആധുനിക ലാബ് സൗകര്യങ്ങളും ഒരുക്കുന്നതിൽ അദ്ദേഹം വഹിച്ചപങ്ക് ചെറുതല്ല.
അധ്യാപന ജീവിതത്തിൽ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന അദ്ദേഹത്തിനുള്ള യാത്രയയപ്പ്സമ്മേളനത്തിലാണ് നാടിനെ ഒന്നടങ്കം വിസ്മയിപ്പിച്ച ആ പ്രഖ്യാപനമുണ്ടായത്. സ്കൂൾ മുറ്റത്ത് വെച്ച്നാട്ടുകാരും ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് 13 ലക്ഷം രൂപയുടെ പുത്തൻകാറിന്റെ താക്കോൽ പ്രിയ പ്രഥമാധ്യാപകന് കൈമാറി. തനിക്ക് ലഭിച്ച ഏറ്റവും വലിയഅംഗീകാരമാണിതെന്നും ഈ നാടിന്റെ സ്നേഹത്തിന് മുന്നിൽ വാക്കുകളില്ലെന്നും കാറിന്റെതാക്കോൽ ഏറ്റുവാങ്ങിക്കൊണ്ട് വികാരാധീനനായി അദ്ദേഹം പറഞ്ഞു.












