തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിനേതൃത്വത്തിനുമെതിരെ സിപിഎമ്മിൽ അഭൂതപൂർവ്വമായ കനത്ത പൊട്ടിത്തെറി. കണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടിയിലെവ്യക്തിപൂജയ്ക്കെതിരെയും അംഗങ്ങൾ ആഞ്ഞടിച്ചത്. സെൽഫി എടുക്കാൻ അടുത്തേക്ക് എത്തിയകൊച്ചുകുട്ടികളെപ്പോലും മുഖ്യമന്ത്രി ആട്ടിയോടിച്ചത് ജനങ്ങളെ പാർട്ടിക്ക് എതിരാക്കാൻകാരണമായെന്ന് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു.
നമ്മൾ ജീവിക്കുന്നത് സമൂഹമാധ്യമങ്ങളുടെ കാലത്താണെന്ന് പഴയകാല നേതാക്കൾ ഇപ്പോഴുംമനസ്സിലാക്കുന്നില്ല. പാർട്ടി എന്നാൽ ഒരാൾ മാത്രമാണെന്ന നിലയിൽ പിണറായി വിജയനെ മാത്രംകേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വൻ തിരിച്ചടിയായെന്നും വിമർശനമുയർന്നു.
മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെപാർട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നതിനെതിരെയും കണ്ണൂരിൽ ചോദ്യമുയർന്നു. ബിനീഷ്കോടിയേരിക്ക് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടായിട്ടും എന്തുകൊണ്ടാണ്അദ്ദേഹത്തെ മാറ്റിനിർത്തുന്നതെന്നും അവസരം നൽകാത്തതെന്നും അംഗങ്ങൾ ചോദിച്ചു. കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ നയിച്ചതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ഇപ്പോഴത്തെസംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന കടുത്ത അതൃപ്തിയും യോഗത്തിൽ പുകഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ രൂപീകരണ സമയത്ത് കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്ന്ഒതുക്കിയതിനെതിരെയും വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. ശൈലജ വീണ്ടുംമന്ത്രിയാകുമെന്ന് കരുതിയാണ് മട്ടന്നൂരിലെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയത്. എന്നാൽ ചിലനേതാക്കളുടെ ബന്ധുക്കളെ മന്ത്രിമാരാക്കാൻ വേണ്ടി പുതിയ മാനദണ്ഡം ഉണ്ടാക്കി ശൈലജയെഒഴിവാക്കുകയാണുണ്ടായത്.
അന്ന് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ശൈലജയെ പിന്നീട് വടകര പോലുള്ള തോൽക്കാൻസാധ്യതയുള്ള സീറ്റുകളിൽ കൊണ്ടുപോയി മത്സരിപ്പിച്ചു. ഇതിനൊക്കെ ജനങ്ങൾക്ക് മനസ്സിലാകുന്നഎന്ത് മറുപടിയാണ് പാർട്ടിക്കുള്ളതെന്ന് യോഗത്തിൽ ചോദ്യമുയർന്നു. തളിപ്പറമ്പിൽ പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നുംസിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്നും വിമർശനമുണ്ട്.
ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ പാർട്ടിക്ക് എതിരാകാനുള്ള കാരണം കണ്ടെത്തി തിരുത്തണം. രണ്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ജില്ലാ കമ്മിറ്റി യോഗം, വിമർശനങ്ങൾ കടുത്തതോടെആദ്യദിവസം രാത്രി 11 മണി വരെ നീട്ടി രണ്ടാമത്തെ ദിവസം ഒഴിവാക്കുകയായിരുന്നു. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു കണ്ണൂരിൽ പിണറായി വിജയനെ ലക്ഷ്യമിട്ട്അണികൾ കൂട്ടത്തോടെ കടുത്ത ഭാഷയിൽ തിരിഞ്ഞത്.












