കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി ഭാരതീയ ജനതാ പാർട്ടിയുടെ മൂന്ന് നിയുക്തഎംഎൽഎമാർ ഇന്ന് കേരള നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സംസ്ഥാനഅധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് വി. മുരളീധരൻ, ബി.ബി. ഗോപകുമാർഎന്നിവരാണ് കേരള നിയമസഭയുടെ ചരിത്രത്തിലേക്ക് ഇന്ന് ചുവടുവെക്കുന്നത്.
തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കുംനിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി നിയമസഭാ മന്ദിരത്തിലേക്ക്പ്രവേശിക്കുകയെന്ന് പാർട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. കേരളത്തിൽ ബിജെപിയുടെനിയമസഭാ പ്രാതിനിധ്യം മൂന്നായി ഉയർന്നതിന് ശേഷമുള്ള ആദ്യ സത്യപ്രതിജ്ഞാ ചടങ്ങായതിനാൽഅങ്ങേയറ്റം ആവേശത്തോടെയും വലിയ ആഘോഷത്തോടെയുമാണ് പാർട്ടി പ്രവർത്തകർ ഈദിനത്തെ വരവേൽക്കുന്നത്.
രാവിലെ കൃത്യം 8 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ബിജെപി സംസ്ഥാന കാര്യാലയമായകെ.ജി. മാരാർ ഭവനിൽ മൂന്ന് നിയുക്ത എംഎൽഎമാരും ഒരുമിച്ചെത്തും. അവിടെ നിന്നും പാർട്ടിനേതാക്കളുടെയും നൂറുകണക്കിന് വരുന്ന പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഒരുമിച്ചായിരിക്കുംഇവർ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരിക്കുക. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിരാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ധീരദേശാഭിമാനികൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിആദരമർപ്പിക്കും. ഇതിന് ശേഷമായിരിക്കും പ്രകടനമായി നേതാക്കൾക്കൊപ്പവും വാദ്യമേളങ്ങളുടെഅകമ്പടിയോടെയും എംഎൽഎമാർ നിയമസഭാ സമുച്ചയത്തിലേക്ക് നീങ്ങുക. കേരളനിയമസഭയ്ക്കുള്ളിൽ ശക്തമായ പ്രതിപക്ഷ സ്വരമായി മാറാനും കേരളത്തിലെ ജനങ്ങളുടെയഥാർത്ഥ പ്രശ്നങ്ങൾ സഭയ്ക്കുള്ളിൽ വിട്ടുവീഴ്ചയില്ലാതെ ഉന്നയിക്കാനും തങ്ങൾക്ക്സാധിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. വൻ ജനപങ്കാളിത്തത്തോടെയുള്ള പ്രകടനം മുൻനിർത്തിനഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.












