വിവാദങ്ങളുടെ വാതിൽ തുറന്നതുപോലെയായിരുന്നു ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിൽ നടന്ന ട്രൈ-സീരീസ് ഏകദിന മത്സരം. ഓരോ ഓവർ കഴിയുന്തോറും പുതിയ പുതിയ നാടകീയ നിമിഷങ്ങൾക്കാണ് ഡാംബുള്ള സാക്ഷ്യം വഹിച്ചത്. ആദ്യം പിച്ചിന്റെ മധ്യഭാഗത്തുകൂടി ഓടിയതിന് ഇന്ത്യൻ ഓൾറൗണ്ടർ വിപ്രാജ് നിഗം വരുത്തിവെച്ച 10 റൺസ് പെനാൽറ്റിയായിരുന്നു ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പിന്നീട് നിശ്ചിത 100 ഓവറുകൾ പൂർത്തിയായപ്പോൾ ഇരുടീമുകളും 265 റൺസ് വീതം എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. എന്നാൽ അപ്പോഴേക്കും ഡാംബുള്ളയിലെ വെളിച്ചം പൂർണ്ണമായും മങ്ങിത്തുടങ്ങിയിരുന്നു.
ഡാംബുള്ളയിലെ വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തുന്ന കാര്യത്തിൽ ഓൺ-ഫീൽഡ് അമ്പയർമാർക്ക് കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മ സൂപ്പർ ഓവർ വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ശ്രീലങ്കൻ ക്യാമ്പ് ഈ തർക്കങ്ങളിൽ ഇടപെടാതെ മാറിനിന്നു. ഒടുവിൽ, വെളിച്ചം ഇനിയും കുറയുകയാണെങ്കിൽ കളി ഉടനടി നിർത്തുമെന്ന കർശന ഉപാധിയോടെ അമ്പയർമാർ സൂപ്പർ ഓവറിന് അനുമതി നൽകുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എ ടീം 6 പന്തിൽ 16 റൺസ് അടിച്ചുകൂട്ടി ഇന്ത്യയ്ക്ക് മുന്നിൽ 17 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. എന്നാൽ ലങ്കൻ ഇന്നിങ്‌സിലെ അവസാന പന്തിൽ അമ്പയർ വിളിച്ച അംപയർ ‘ഓവർ-വേസ്റ്റ്-ഹൈ’ (അരയ്ക്ക് മുകളിൽ വന്ന) നോ-ബോൾ ഇന്ത്യൻ ക്യാമ്പിൽ കനത്ത പ്രതിഷേധത്തിന് കാരണമായി. ഈ പന്തിൽ ലഭിച്ച അധിക റൺസാണ് ലങ്കൻ സ്കോർ 16-ൽ എത്തിച്ചത്.
റിപ്പോർട്ട് പ്രകാരം, ഇന്ത്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോഴേക്കും വെളിച്ചം പൂർണ്ണമായും നിലച്ചിരുന്നു. കണ്ണിമ ചിമ്മുന്ന ഇരുട്ടായിട്ടും കളി നിർത്താൻ അമ്പയർമാർ തയ്യാറായില്ലെന്ന് മാത്രമല്ല, ബാറ്റ്സ്മാൻമാർക്ക് കടുത്ത ഭീഷണിയായി ഒരു ഫാസ്റ്റ് ബൗളറെക്കൊണ്ട് പന്തെറിയിക്കാനും അവർ അനുമതി നൽകി.
ഗാലറിയിലെ കാണികൾക്ക് പോലും പന്ത് എവിടെയാണെന്ന് കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ താരങ്ങളിൽ ഒരാൾ “യാർ, ബോൾ ദിഖ് ഹി നഹി രഹാ ഹേ” ( എനിക്ക് പന്ത് കാണാൻ പോലും പറ്റുന്നില്ല) എന്ന് സഹതാരങ്ങളോട് വിളിച്ചുപറയുന്നത് കേൾക്കാമായിരുന്നു. പന്ത് കൃത്യമായി കാണാൻ കഴിയാത്തതുകൊണ്ട് തന്നെ ഇന്ത്യൻ ബാറ്റർമാരായ വൈഭവ് സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്ഗെയ്ക്കും പന്ത് ബാറ്റിൽ തൊടുക്കാൻ പോലും സാധിച്ചില്ല. സൂപ്പർ ഓവറിൽ വെറും 9 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറി. തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ കളിക്കാരും ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായി. ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ചില പരാമർശങ്ങൾ 15-കാരനായ വൈഭവിനെ കടുത്ത രീതിയിൽ പ്രകോപിപ്പിക്കുകയും താരം അക്രമാസക്തമായി പ്രതികരിക്കുകയുമായിരുന്നു. ഗ്രൗണ്ടിൽ തിലക് വർമ്മ അമ്പയറോട് മുഖാമുഖം തർക്കിക്കുന്നതിന്റെയും, വൈഭവ് ലങ്കൻ താരങ്ങളോട് ചൂടാകുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
The two hottest moments of today’s match!
First, Tilak Varma went face-to-face with the umpire, then
Vaibhav Suryavanshi got into a heated exchange with the Sri Lankan players. pic.twitter.com/fZSVPLGmbp— Rehan 56 (@imrehan456) June 15, 2026












