പട്‌ന: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരന്തമുഖമായി മാറിയപശ്ചിമേഷ്യൻ അതിർത്തികൾക്ക് പിന്നാലെ ബിഹാറിൽ പുതിയ ആരോഗ്യ ഭീഷണി ഉയരുന്നു. പ്രളയജലത്തോടൊപ്പം നേപ്പാളിൽ നിന്ന് അതിർത്തി കടന്ന് ബിഹാറിലെ ഗന്ധക്, ഗംഗ, കോസിനദികളിലേക്ക് അസാധാരണ വലുപ്പവും വിചിത്ര രൂപവുമുള്ള മത്സ്യങ്ങൾ കൂട്ടത്തോടെഒഴുകിയെത്തിയതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. 27 കിലോഗ്രാം മുതൽ തൂക്കമുള്ളഭീമൻ മത്സ്യങ്ങളെയാണ് അതിർത്തി ജില്ലകളിലെ നദികളിൽ നിന്ന് പ്രദേശവാസികളുംമത്സ്യത്തൊഴിലാളികളും പിടി കൂടിയത്.
പശ്ചിമ ചമ്പാരൻ, കിഴക്കൻ ചമ്പാരൻ, ഗോപാൽഗഞ്ച്, സരൺ, സഹർസ തുടങ്ങിയ അതിർത്തിമേഖലകളിൽ ഇത്തരം ഭീമൻ മത്സ്യങ്ങളെ വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിലെ ത്രിശൂലി, നാരായണി നദികളിൽ കാണപ്പെടുന്നതും ശവങ്ങൾ വരെ ഭക്ഷണമാക്കുന്നതുമായ ‘ഗൂഞ്ച്കാറ്റ്ഫിഷ്’ (Goita / Goonch Catfish), ‘ബരാലി’ (Barali) തുടങ്ങിയ അപൂർവ ഇനം മാംസഭോജിമത്സ്യങ്ങളാണ് വെള്ളപ്പൊക്കത്തിനൊപ്പം ബിഹാറിലെത്തിയിരിക്കുന്നത്. ഈ വിചിത്ര മത്സ്യങ്ങളെപിടികൂടി പാകം ചെയ്തു കഴിച്ച ചിലർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെയാണ്സർക്കാർ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയും ബിഹാർ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പുംസംയുക്തമായി ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. പ്രളയജലത്തിൽ നിന്നോ അതിർത്തിനദികളിൽ നിന്നോ ലഭിക്കുന്ന അജ്ഞാത ഇനം മത്സ്യങ്ങളെ പിടികൂടാനോ വൽക്കാനോ കഴിക്കാനോപാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രളയജലത്തിലെ മലിനജലം, ചത്ത ജീവികളുടെഅവശിഷ്ടങ്ങൾ, ബാക്ടീരിയ, വൈറസുകൾ എന്നിവയുമായി സമ്പർക്കത്തിൽ വന്ന ഇത്തരംമത്സ്യങ്ങൾ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
മത്സ്യം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവഅനുഭവപ്പെടുന്നവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന്ആരോഗ്യവകുപ്പ് നിർദേശിച്ചു. കൂടാതെ സംശയാസ്പദമായ രീതിയിൽ വലിയ മത്സ്യങ്ങളെ കണ്ടാൽഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കണമെന്നുംവ്യജ പ്രചാരണങ്ങളിൽ വീഴാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.









