കൊച്ചി: ജിഎസ്ടിയിലെ നികുതി സംബന്ധിച്ച് സിരിഎമ്മില്‍ ഭിന്നത. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനും, കേരളഘടകത്തിനും വ്യത്യസ്ത നിലപാടാണ് ഉള്ളത്. നികുതി പരിധി 22 ശതമാനമായെങ്കിലും നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. അതെസമയം നികുതി നിരക്ക് 18 ശതമാനം മതിയെന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വം പറയുന്നത്. പതിനെട്ട് ശതമാനത്തില്‍ നികുതി കൂടരുതെന്ന സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായങ്ങളെ മറികടന്നാണ് തോമസ് ഐസക് നിലപാട് എടുത്തിരിക്കുന്നത്. നികുതി 20 ശതമാനത്തില്‍ കൂടരുതെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്
ഇതിനിടെ ജിഎസ്ടി ബില്ലിലെ ഭേദഗതിയില്‍ എതിര്‍പ്പുയര്‍ത്തി കേരളവും പശ്ചിമബംഗാളും രംഗത്ത് എത്തി, ചരക്കുസേവന നികുതി ബില്‍ പാസായെങ്കിലും ധനമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായ വ്യവസ്ഥകളാണ് ഭേദഗതി വഴി ഉള്‍പ്പെടുത്തിയത് എന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്, പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിശ്ര എന്നിവര്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്തയച്ചു.
ജിഎസ്ടിയെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ നികുതി വരുമാനം തുല്യമായി പങ്കുവെക്കാമെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചെന്നുമാണ് തോമസ് ഐസക് പറയുന്നത്. ധനമന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസായ സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷ തുടക്കം മുതല്‍ രാജ്യത്ത് ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇതിനായുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ യോഗം ചേരും.
നികുതി നിരക്ക്, നികുതി ചുമത്തേണ്ട രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എത്രയും വേഗം ജിഎസ്ടി നടപ്പിലാക്കാനുളള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ബിജെപി ദേശീയ സെക്രട്ടറി അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തിലെ ഭരണഘടന ഭേദഗതി ആയതിനാല്‍ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും പിന്തുണ കേന്ദ്രത്തിന് 30 ദിവസത്തിനുള്ളില്‍ ജിഎസ്ടിക്ക് ഉറപ്പാക്കണം എങ്കില്‍ മാത്രമെ ബില്‍ നിയമമാകു.
Discussion about this post