കോഴിക്കോട്: ശതാബ്ദി വര്‍ഷത്തില്‍ ഭരണരംഗത്ത് ബിജെപി പുതിയ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിന് എന്നും പ്രഥമപരിഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട്ടെ ബി.ജെ.പി. ദേശീയ കൗണ്‍സലിന്റെ ഭാഗമായി നടന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് ജന്മദിനാഘോഷത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഘത്തില്‍ നിന്നു മാറിയെങ്കിലും ലക്ഷ്യത്തില്‍ നിന്നു പാര്‍ട്ടി വ്യതിചലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ശത്രുക്കള്‍ പാര്‍ട്ടിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും മുസ്ളീങ്ങള്‍ക്കും എതിരാണ് ബി.ജെ.പിയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ വികൃതമായാണ് ഇക്കാലത്ത് ചിത്രീകരിച്ചുവരുന്നത്. മുസ്ലീംകളെ വോട്ട് ബാങ്കായി കാണുകയോ, വേര്‍തിരിച്ചുനിര്‍ത്തുകയോ അല്ല മറിച്ച് അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്ന് ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരുന്നതായി മോദി ഓര്‍മിച്ചു. മുസ്ലിംകളടക്കം എല്ലാവരെയും തുല്യരായി കാണുന്നതാണ് ബി.ജെ.പിയുടെ നയം.
ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തില്‍ നിന്ന് മാറിയെങ്കിലും ലക്ഷ്യങ്ങളില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും വ്യതിചലിച്ചിട്ടില്ല. മൂല്യങ്ങളില്വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ പണ്ഡിറ്റ് ദീനദയാലിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങിവച്ച ആശയങ്ങളിലൂടെ സഞ്ചരിച്ചതിനാലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഭരണരംഗത്ത് ബി.ജെ.പി പുത്തന്‍ ദിശയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമം എന്ന പണ്ഡിറ്റ് ദീനദയാലിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കണം. സമൂഹം ഒന്നിച്ചു നിന്നാലേ എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കാനാവൂ. ഇന്ത്യയുടെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗം വികസിച്ചില്ലെങ്കില്‍ ഇന്ത്യ വികസിച്ചിട്ടില്ലെന്നാണ് അതിന്റെ അര്‍ഥം. അദ്ദേഹം പറഞ്ഞു. യുവാക്കള്‍ ധാരാളമുള്ള രാജ്യത്തിന്റെ സ്വപ്നങ്ങളും യൗവനം നിറഞ്ഞതായിരിക്കണം; യൗവനത്തിന്റെ വേഗതയുണ്ടായിരിക്കണം.
സ്വാതന്ത്രത്തിന് ശേഷം ഇങ്ങോട്ട് നോക്കിയാല്‍ രാഷ്ട്രീയത്തിന്റെ നിലവാരം വലിയ തോതില്‍ ഇടിയുന്നതായി കാണാം. ജനാധിപത്യത്തിന് ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഇക്കാലമത്രയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്ക്കാന് സാധിച്ചു. മറ്റുപാര്‍ട്ടികളെ ബാധിച്ച അസുഖം പകരാതെ ശ്രദ്ധിച്ചു മുന്നോട്ടുപോകണമെന്നും മോദി ആഹ്വാനം ചെയ്തു.
സി.പി.എമ്മിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതിക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അതിന് പ്രേരണ ആകുന്നു. ബി.ജെ.പി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അക്രമത്തിനിരയാകുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. കേരളത്തിലെ അക്രമങ്ങളെ കുറിച്ച് ദേശീയസംവാദം സംഘടിപ്പിക്കും. പോരാട്ടങ്ങള്‍ ആശയങ്ങള്‍ തമ്മിലാകണമെന്നും മോദി അഭിപ്രായപ്പെട്ടു.
ആഗോളതാപനം നേരിടുന്നതിനായി പാരിസ് ഉച്ചകോടിയിലെടുത്ത തീരുമാനങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തിദിനത്തില്‍ കോപ്പന് ഹേഗന്‍ ഉടമ്പടി ഇന്ത്യ ഒപ്പിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post