ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയായ നിസാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ആക്ഷേപമാണ് പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് നല്കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഡിജിപിയായിരുന്ന എംഎന്‍ കൃഷ്ണമൂര്ത്തിയാണ് തൃശ്ശൂര്‍ ജില്ല പോലിസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ വിളിച്ചത്. ജേക്കബ് ജോബുമായി സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡി പകര്‍പ്പ് ഈ കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ടെന്നും പി.സി ജോര്‍ജ്ജിന്റെ കത്തില്‍ പറയുന്നു.
ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പി.സി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ രാത്രിയില്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പി.സി ജോര്‍ജ്ജ് തെളിവുകള്‍ കൈമാറിയിട്ടുണ്ട്.
അതേസമയം നിസാമിനു വേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിസാമുമായല്ല ഒരു സാമൂഹ്യവിരുദ്ധരുമായി തനിക്ക് ബന്ധമില്ല. സംശയമുള്ളവര്‍ക്ക് തന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്നും കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. ഇത്തരത്തിലുള്ള ആരുമായി ബന്ധപ്പെടുന്ന ആളല്ല താന്‍. സസ്പെന്ഷനം കുറിച്ച് പറയാന്‍ ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു.
രണ്ടര കോടിയുടെ മറ്റൊരു തട്ടിപ്പുകേസിലും കൃഷ്ണമൂര്‍ത്തി ഇടപ്പെട്ടിരുന്നുവെന്ന് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആരോപിച്ചിരുന്നു.
എം.എന്‍. കൃഷ്ണമൂര്‍ത്തി ഫെബ്രുവരി 28 നാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്. 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പൊലീസ് ആസ്ഥാനത്ത് കമ്യൂണിറ്റി പൊലീസിങ്ങിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. സംസ്ഥാനത്ത് നാല് ഡി.ജി.പി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത് മറികടന്നാണ് 2014 ഒക്ടോബര്‍ 28ന് സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് രണ്ട് അധിക തസ്തികകള്‍ കൂടി സൃഷ്ടിച്ചത്.
Discussion about this post