ഭോപ്പാല്‍: ഭോപ്പാലില്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറത്ത് കൊന്നതിനു ശേഷം എട്ട് സിമി ഭീകരര്‍ ജയില്‍ ചാടിയത് നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭുപേന്ദ്രസിംഗ്. ജയില്‍ ചാടിയ സിമി ഭീകരരെ പൊലിസ് കൊലപ്പെടുത്തിയതിനെ കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏ
തു സന്ദര്‍ഭത്തിലാണെങ്കിലും എറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ ചുരുക്കം പേര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ സംശയമുള്ളു, പ്രത്യകിച്ച് കോണ്‍ഗ്രസ് പാര്ട്ടിക്കാര്ക്കെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിന്റെ വീഡിയോ പരിശോധിക്കുമെന്ന് ഭോപ്പാല്‍ ഐ.ജി യോഗേഷ് ചൗദരി വ്യക്തമാക്കി. എന്നാല്‍ ജയിലിലെ സി.സി.ടി.വിയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആ സമയം അവിടെ ഇല്ലായിരുന്നു എന്നാണ് മധ്യപ്രദേശ് ജയില്‍ മന്ത്രി കുസും മെഹദെലെ പറഞ്ഞത്. സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് പറഞ്ഞ മന്ത്രി രക്ഷപ്പെടാന്‍ ശ്രമിച്ചതിലൂടെ വലിയ തെറ്റാണ് ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.
മരിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് സന്ദര്‍ശിച്ചു. ഭീകരവാദികള്‍ക്കെതിരെ പോരാടി ജീവന് ത്വജിച്ച വ്യക്തിയാണ് രാമശങ്കര്‍ യാദവെന്നു അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രിയ നേതാക്കള്‍ നമ്മുടെ ജവാന്മാരുടെ രക്തസാക്ഷിത്വം കാണില്ല. ചില വ്യക്തികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഈ കാര്യത്തില്‍ സ്വീകരിക്കുന്നത്. ഇവര്‍ ഇങ്ങനെ ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാദവിന്റെ കുടുംബത്തിനു പത്ത് ലക്ഷം രൂപയും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിനു 5 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ കോളനിക്ക് യാദവിന്റെ പേര് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട പ്രതികളുടെ ശരീരത്തില്‍ തറച്ച വസ്തുക്കളെ പറ്റി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും ഈ ആവശ്യം നിരസിച്ചു.
Discussion about this post