കോഴിക്കോട് : മാറാട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ രാജ്യദ്രോഹപ്രവര്ത്തനങ്ങള്ക്കായി കടലോര മേഖലയെ രൂപപ്പെടുത്താന്‍ ആഗ്രഹിച്ച മാഫിയ സംഘമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കടലോരമേഖലയെ കള്ളക്കടത്തിനും, അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി മാറാട് നിവാസികളെ അവരുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇതെല്ലാം വ്യക്തമാകാന്‍ സിബിഐ അന്വേഷണം കൊണ്ട് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാറാട് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ തുടര്‍ന്ന് മാറാട് സമരനായകന് കുമ്മനം രാജശേഖരന് അരയസമാജം കോഴിക്കോട് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
കേസില്‍ ഹര്‍ജി നല്കിയ കൊളക്കാടന്‍ മൂസയുടെ പേര് മാത്രമേ പുറത്ത് വരുന്നുള്ളു. എന്നാല്‍ മാറാട് അരയസമാജവും, ഹിന്ദു ഐക്യവേദിയുമെല്ലാം ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 13 വര്‍ഷങ്ങളായി നീതിയ്ക്ക് വേണ്ടി മാറാട് ജനത നടത്തികൊണ്ടിരിക്കുന്ന ഐതിഹാസിക പ്രക്ഷോഭത്തിന്റെ നേട്ടമാണ് ഇപ്പോഴത്തെ ഉത്തരവെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ഇവിടുത്തെ കപടമതേതര വാദികളെയും, കപട മനുഷ്യാവകാശ പ്രവര്‍ത്തകരെയും തുറന്ന് കാട്ടാനും മാറാട് പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകാതെ ഇടത് വലത് മുന്നണി നേതാക്കള്‍ കൂട്ടക്കൊലയ്ക്ക് മുമ്പ് മാറാട് വിട്ടവരെ ആശ്വസിപ്പിക്കാനായിരുന്നു പോയത്. സിബിഐ അന്വേഷണം എന്ന ആവശ്യത്തെ പരിഹസിച്ച് തള്ളിയവരാണ് ഇടത് വലത് മുന്നണികളെന്നും കുമ്മനം പറഞ്ഞു.
മാറാട് അരയസമാജം പ്രസിഡണ്ട് എം അംബൂജാക്ഷന്‍ അധ്യക്ഷനായിരുന്നു. കെ.ദാസന്, എ വിലാസ്, മുരുകേഷ് മാറാട്, സി ഗംഗാധരന്,ഇ.കെ സന്തോഷ് കുമാര്‍ വിവിധ സമുദായ സംഘടന നേതാക്കള്‍, ഹിന്ദു ഐക്യവേദി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലാപ സമയത്ത് മാറാട് ജനസമൂഹത്തിനൊപ്പം നിന്ന് ആത്മവിശ്വാസവും ആശ്വസവും പകര്‍ന്ന നേതാവാണ് കുമ്മനം രാജേശഖരനെന്ന് അരയസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. മാറാട് കലാപത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കുമ്മനം രാജശേഖരന് മുന്‍ നിരയില്‍ നിന്നുവെന്നും അരയസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post