ഡല്‍ഹി: കശ്മീരിലെ രാജ്യവിരുദ്ധരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന കരസേനാ മേധാവിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നുഴഞ്ഞുകയറ്റക്കാര്‍ക്കും ഭീകരര്‍ക്കുമെതിരെയുള്ള ഓപ്പറേഷനുകള്‍ എങ്ങനെ നടത്തണമെന്നതില്‍ സൈനിക കമാന്റര്‍മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. കശ്മീരിലുള്ള പാക്കിസ്ഥാനി ഭീകരരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അടുത്ത മാസം ഹിമാലയത്തിലെ മഞ്ഞുരുകുന്നതിന് മുന്‍പ് എത്രത്തോളം ഭീകരരെ തടയാമോ അത്രത്തോളം ചെയ്യേണ്ടതുണ്ടെന്നും പരീഖര്‍ പറഞ്ഞു.
സൈനിക നടപടി തടസപ്പെടുത്തുന്ന പ്രദേശവാസികളെ ഭീകരരെ സഹായിക്കുന്നവരായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈനിക നടപടിക്കിടെ മൂന്ന് സൈനികര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് കരസേന നിലപാട് ശക്തമാക്കിയത്. താഴ്‌വരയില്‍ മുന്നൂറോളം പാക്കിസ്ഥാന്‍ ഭീകരരാണുള്ളതെന്ന് പരീഖര്‍ പറഞ്ഞു. ഇതില്‍ 90 ശമതാനം പേരും ലഷ്‌കര്‍ ഇ തോയ്ബയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇത്തവണ മൂന്നിരട്ടിയായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കരസേനാ മേധാവിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കരസേനാ മേധാവിയുടെ ഭീഷണി കശ്മീരി യുവാക്കളോടുള്ള അനീതിയാണെന്നും സൈന്യത്തിന്റെയല്ല കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് കരസേന മേധാവി പറഞ്ഞതെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും വിമര്‍ശിച്ചത്. കശ്മീരിലെ വിഘടനവാദികളുടെ ശബ്ദത്തിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി.
Discussion about this post