കൊച്ചിക്കടുത്തുള്ള പുറങ്കടലിൽ നിന്ന് ആഴക്കടൽ കണക്കെ, 25,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം നാവികസേനയുടെ സഹായത്തോടെ കേന്ദ്രനാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇത്രയധികം മയക്കുമരുന്ന് പിടികൂടിയതോടെ ഹാജി സലീം എന്ന മയക്കുമരുന്ന് മാഫിയാ തലവനെ ചുറ്റിപ്പറ്റി ചർച്ചകളും ഉയർന്നു കഴിഞ്ഞു.
ഹാജി സലീമിന്റെ ‘ ചരക്കുകളിൽ’ കാണപ്പെടുന്ന റോളക്‌സ്, ബിറ്റ് കോയിൻ മുദ്രകൾ, കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്നിന്റെ പെട്ടികളിലും കാണപ്പെട്ടതാണ് ഹാജി സലീമെന്ന ഹാജി അലിയുടെ കണ്ണുകൾ കേരളത്തെയും ലക്ഷ്യമിട്ടെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. എഹ്കില്ഡ ആരാണ് ഹാജി സലീം?
അധോലോക-ഭീകര ലോകത്ത് ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം എന്നാണ് ഹാജി സലീം അറിയപ്പെടുന്നത്. അഫഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ തലവൻ, മാലിദ്വീപിലേക്കും ശ്രീലങ്കയിലേക്കുമെല്ലാം ലഹരി ഒഴുക്കുന്ന, ഇന്ത്യൻ മണ്ണിലും ലഹരിയുടെ വേരോട്ടം ശക്തമാക്കാൻ ശ്രമിക്കുന്നയാളാണ് ഹാജി സലീം. ഇന്ത്യക്കെതിരായ നുഴഞ്ഞു കയറ്റങ്ങളിൽ പലതിനും ഹാജി സലീമിന്റെ കൈമെയ് മറന്നുള്ള സഹായം ലഭിച്ചിട്ടുണ്ട്. ലഷ്‌കർ ത്വയ്ബ, പാക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുമായി ചേർന്നാണ് ഹാജി സലീമിന്റെ പ്രവർത്തനങ്ങൾ. 777,999,പറക്കുന്ന കുതിരയുടെ അടയാളം,21 രാജാക്കന്മാരുടെ ചിഹ്നം,555,യൂണികോൺ, ഡ്രാഗൺ, എന്നിവയാണ് ഹാജിയുടെ ചെകുത്താൻ ചിഹ്നങ്ങൾ.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയെന്ന് അറിയപ്പെടുന്ന ഇയാൾക്ക് എകെ 47 അടക്കമുള്ള ആയുധങ്ങളുടെ കമനീയ ശേഖരമുണ്ട്. ആയുധധാരികളായ അനുയായികൾ ഇയാൾക്ക് ചുറ്റും 24 മണിക്കൂറും സുരക്ഷയൊരുക്കുന്നു. സംസാരത്തിലും ഇരുത്തത്തിലും എല്ലാം അതീവ ജാഗ്രതയോടെയാണ് ഹാജി സലീമിന്റെ നീക്കങ്ങൾ. കോഡ് ഭാഷകൾ ഉപയോഗിച്ചാണ് വമ്പൻ ഇടപാടുകൾ പോലും. 2016 ന് ശേഷം ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള വൻ മയക്കുമരുന്ന് കടത്തിന് പിന്നിലെല്ലാം ഹാജി സലീമാണ്. അഫ്ഗാൻ കാരനാണെങ്കിലും പാകിസ്താനാണ് ഹാജിയെ വളർത്തിയത്. അറബിക്കടലിനെ ചുറ്റിപ്പറ്റി വലിയ മയക്കുമരുന്ന് ശൃംഖല തന്നെയാണ് പാകിസ്താന്റെ ചോറുണ്ട് ഹാജി സലീം വളർത്തിയെടുത്തത്. മയക്കുമരുന്ന് വ്യാപരത്തിലൂടെ കോടികൾ സമ്പാദിച്ച് ആയുധബലം കൂട്ടി, ഭീകർക്കൊപ്പം നിന്ന് ഇന്ത്യയെ മുച്ചൂടും മുടിക്കുക എന്നതാണ് ഹാജി സലീമിന്റെയും ലക്ഷ്യം.









Discussion about this post