ടെഹ്‌റാൻ: സർക്കാരിനെതിരായി പ്രതിഷേധിച്ചവരെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്. സദാചാരവാദികൾ കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധച്ചവരെയാണ് തൂക്കിലേറ്റിയത്. മജിദ് കസെമി, സലേഹ് മിർഹാഷെമി, സയീദ് യഗൂബി എന്നിവർ ‘മൊഹരീബെ’അതായത് ‘ദൈവത്തിനെതിരെ യുദ്ധം ചെയ്തതിന് ശിക്ഷിക്കപ്പെട്ടുവെന്ന് രാജ്യത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അള്ളാഹുവിനെ അപമാനിക്കുന്ന തരത്തിലാണ് മൂവരുടെയും പ്രവർത്തികൾ ഉണ്ടായതെന്ന് കുറ്റപ്പെടുത്തിയ സർക്കാർ, കുറ്റക്കാർക്കെതിരെ ചുമത്തപ്പെട്ട കേസിന്റെ തെളിവുകൾ പുറത്തുവിട്ടിട്ടില്ല.
പ്രതിഷേധം ആരംഭിച്ച നാൾ മുതൽ ഇത് വരെ ഏഴിലധികം പേരെയാണ് ഔദ്യോഗികമായി തൂക്കിലേറ്റിയത്. ഇറാൻ ഭരണകൂടം കൊന്നുതള്ളിയവരുടെ എണ്ണം ഇതിലുമേറെയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സംഭവത്തിൽ യൂറോപ്യൻ യൂണിയൻ അപലപിച്ചു. ഭരണകൂടം അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അവരുടെ കടമകൾ പാലിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒത്തുചേരാനുമുള്ള അവകാശങ്ങളെ’ മാനിക്കണമെന്നും വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.
Discussion about this post