ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തോട് അടുക്കുന്നു. സംസ്ഥാനത്ത് ഏക സിവിൽ കോഡിന്റെ കരട് 90 ശതമാനം പൂർത്തിയായി. ഏക സിവിൽ കോഡ് കരട് തയാറാക്കാനായി രൂപീകരിച്ച സമിതി ഈ മാസം 30 ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. കരട് 90 ശതമാനം പൂർത്തിയായി എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളും തങ്ങൾക്ക് പിന്നാലെ നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ധാമി വ്യക്തമാക്കി.
കഴിഞ്ഞ വർഷം മെയ് മാസത്തോടെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരട് സമിതിയ്ക്ക് ഉത്തരാഖണ്ഡ് സർക്കാർ രൂപം കൊടുത്തത്. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
അന്ന് ഗോവയ്ക്ക് പിന്നാലെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡെന്നും ഏത് മതത്തിൽപ്പെട്ടവരായാലും സമൂഹത്തിന്റെ ഏത് വിഭാഗത്തിൽപ്പെട്ടവരായാലും ആളുകൾക്കായി ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post