ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനവും തമ്മിൽ പ്രശ്‌നമില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തോട് പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രൻ. ജനുവരിയിൽ പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രവും നിയമസഭയിലെ രേഖകൾ പരിശോധിച്ചാൽ ജിഎസ്ടി കിട്ടിയിട്ടില്ലെന്ന് സർക്കാർ പറഞ്ഞതായി വ്യക്തമാകും. കേന്ദ്രവുമായി പ്രശ്‌നം ഇല്ലെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
ധനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. സംയോജിത ചരക്ക് സേവന നികുതി ഇനത്തിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം ലഭ്യമായിട്ടുണ്ടോ, ഇല്ലെങ്കിൽ അതിന് കാരണം എന്താണ് എന്നാണ് താൻ നിയമ സഭയിൽ ആരാഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് കണക്ക് കൃത്യമായി നൽകിയിട്ടില്ലെന്നും സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മറുപടി. ഇതിനോട് ബാലഗോപാൽ പറഞ്ഞത് കേന്ദ്രവുമായി പ്രശനമില്ലെന്നും 750 കോടിയേ ലഭിക്കാനുള്ളൂ എന്നുമാണ്. ഇത് കേട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ഇന്നലെവരെ മുഖ്യമന്ത്രി പറഞ്ഞത് കേന്ദ്രം ജിഎസ്ടി വിഹിതം നൽകിയിട്ടില്ല എന്നാണ്.് ബോധപൂർവ്വം സംസ്ഥാനത്തെ ഞെരുക്കി കൊല്ലുുകയാണെന്നും, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അട്ടിമറിക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിക്കുന്നുഎന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ എല്ലാം മാറി. അന്തർ സംസ്ഥാന സേവനവുമായി ബന്ധപ്പെട്ട് സർക്കാരിന് അർഹതപ്പെട്ട വിഹിതം ലഭിച്ചിട്ടുണ്ടോ?. വാങ്ങിയെടുക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ?: ഈ കാര്യത്തിൽ ധനമന്ത്രി പ്രതികരിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post