മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എങ്കിലും റഷ്യ സന്ദർശിക്കാൻ എത്തണമെന്നും പുടിൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോട് ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ദയവായി, ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന് അദ്ദേഹത്തോട് പറയൂ.’അദ്ദേഹത്തിന് എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, അടുത്ത വർഷം ഇന്ത്യയ്ക്ക് തിരക്കേറിയ രാഷ്ട്രീയ ഷെഡ്യൂൾ ഉണ്ടാകുമെന്ന് എനിക്കറിയാമെങ്കിലും’ (2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച്)ഞങ്ങൾ റഷ്യയിൽ അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തോട് പറയൂ. ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് വിജയാശംസകൾ നേരുന്നുവെന്നും പുടിൻ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നിലപാട് ഞങ്ങൾക്കറിയാം, ഒന്നിലധികം തവണ ഇതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ നിലപാട്, ഹോട്ട് സ്‌പോട്ടുകൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ പ്രക്രിയകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം, യുക്രെയ്‌നിലെ സാഹചര്യം എന്നിവയെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തെ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്. ഈ പ്രശ്‌നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെക്കുറിച്ച് എനിക്കറിയാമെന്ന് പുടിൻ കൂട്ടിച്ചേർത്തു.
യുക്രൈയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ, ചർച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുമായി സംസാരിക്കുകയും കൂടിക്കാഴ്ച നടത്തുകയും സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഈ വർഷമാദ്യം ഉക്രെയ്ൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഘർഷം പരിഹരിക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്ന. 2021 ൽ സമർഖണ്ഡിൽ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന നിലപാടാണ് മോദി സ്വീകരിച്ചത്. ഈ വാക്കുകൾ അന്താരാഷ്ട്ര തലതത്തിൽ ശ്രദ്ധ നേടിയിരുന്നു.
Discussion about this post