ലക്‌നൗ: അലഹബാദ് ഹൈക്കോടതി സമുച്ഛയത്തിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു കളയണമെന്ന് സുപ്രീംകോടതി. മസ്ജിദ് പൊളിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് നീക്കം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വളപ്പിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് 2017 ൽ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദ് ഹൈക്കോടതിയും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവിമുകാർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുൻപാകെയായിരുന്നു ഹർജികൾ. എന്നാൽ മസ്ജിദ് നിലനിൽക്കുന്നത് സർക്കാരിന്റെ ഭൂമിയിലാണെന്ന് നിരീക്ഷിച്ച കോടതി എതിർ ഹർജികൾ തള്ളി ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
മസ്ജിദ് നിലവിൽക്കുന്ന സ്ഥലം സർക്കാർ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനായി നൽകിയതാണ്. ഇവിടെ പിന്നീട് വഖഫ് ബോർഡിന്റെ ഇടപെടൽ വഴി മസ്ജിദ് നിർമ്മിക്കുകയായിരുന്നു. ഇതിന്റെ പാട്ടക്കാലവധി 2002 ൽ അവസാനിച്ചു. എന്നാൽ സ്ഥലം തിരികെ നൽകാതെ മസ്ജിദിന്റെ പേരിൽ ബന്ധപ്പെട്ടവർ തന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നം കോടതി കയറിയത്.
നിർദ്ദിഷ്ഠ സമയത്തിനുള്ളിൽ മസ്ജിദ് പൊളിച്ചു നീക്കിയിരിക്കണം എന്നാണ് കോടതിയുടെ താക്കീത്. അല്ലാത്ത പക്ഷം അധികൃതർക്ക് ഇടിച്ച് പൊളിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post