തീവ്രവാദ പ്രവർത്തനങ്ങളുടെ രീതി അടിമുടി മാറ്റിയാണ് ഭീകരസംഘങ്ങൾ പലതും ഇന്ന് ജിഹാദ് പ്രചരിപ്പിക്കുന്നത്. ഐഎസ്‌ഐഎസിന്റെ റാഡിക്കലൈസേഷൻ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് യുവാക്കൾ ഭീകരവാദത്തിലേക്ക് തിരിയുന്നത്. ഒന്ന് ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കലാണ്. മറ്റൊന്ന് രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വളർച്ചയെ തടസ്സപ്പെടുത്തുകയാണ്. രണ്ടിന്റെയും പരിപൂർണ ലക്ഷ്യം, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ തകർച്ചയാണ്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണ് ആളുകളെ സ്വാധീനിച്ച് വലയിലാക്കി ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരവനിതാ നേതാവ് സമൈറ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെ കൂടുതലും സ്വാധീനിക്കുന്നത് സിറിയ,അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരനേതാക്കളാണ്.
പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച്,വെറും 10,000-15,000 രൂപ ചിലവഴിച്ച് 15-20 പേരെ ഒറ്റയടിക്ക് കൊല്ലാൻ ഈ യുവാക്കൾ പരിശീലിപ്പിക്കപ്പെടുന്നു, ലവ് ജിഹാദ്, മതപരിവർത്തനം, കലാപം തുടങ്ങിയവയാണ് ഭീകരപ്രവർത്തനം ആരംഭിച്ച യുവാക്കൾ ആദ്യം ചെയ്യുന്ന കാര്യങ്ങൾ. 18 വയസ് തികഞ്ഞവരും പ്രായപൂർത്തിയാകാത്ത കുട്ടികളെയുമാണ് സന്ദേശവാഹകരായി ഭീകരർ ഉപയോഗിക്കുന്നത്.
മദ്ധ്യപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ആയുധങ്ങളും ISIS പ്രചാരണ സാമഗ്രികൾ, ജിഹാദി സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവയും ആയുധങ്ങളും ISIS പ്രചാരണ സാമഗ്രികൾ, ജിഹാദി സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവ അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും ഇവർ കൈവശം വച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി റിക്രൂട്ട്മെന്റിലും ഇവർ ഏർപ്പെട്ടിരുന്നു. ജബൽപൂരിൽ അക്രമം സൃഷ്ടിക്കാൻ പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള നീക്കത്തിലായിരുന്നു സംഘം.
അക്രമാസക്തമായ ജിഹാദ് നടത്താനും രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനുമുള്ള ലക്ഷ്യത്തോടെ, പ്രദേശത്തെ യുവാക്കളെ സ്വാധീനിക്കുന്നതിനായി അവർ ജബൽപൂരിലെ പ്രാദേശിക മസ്ജിദുകളിൽ യോഗങ്ങളും ‘ദർസ്’ (പ്രഭാഷണം) പരിപാടികളും നടത്തി.
പരിശീലന വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ആദിൽ ഖാൻ ശ്രമിച്ചിരുന്നു. ഐസിസ് സാമഗ്രികളുടെ വലിയ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഓൺലൈൻ ചാനലുകളിൽ ഇയാൾക്ക് നിരവധി അക്കൗണ്ടുകളും പ്രൊഫൈലുകളും ഉണ്ടായിരുന്നു.
ഇതിന് പുറമെ മതപരിവർത്തനത്തിനും സംഘം ഉൾപ്പെട്ടിരുന്നു. വെടിയുണ്ടകളേക്കാളും മറ്റു ആയുധങ്ങളേക്കാളും ജിഹാദ് വ്യാപിപ്പിക്കാനായി ഭീകരർ കണക്കുകൂട്ടിയത് ലവ് ജിഹാദിലൂടെ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനായിരുന്നു. വ്യത്യസ്ത മതങ്ങളിലുള്ള നിരവധി പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാനും തലമുറകളിലുടനീളം ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാനുമാണ് സംഘം ലക്ഷ്യമിട്ടത്. അതിനായി പെൺകുട്ടികളെയും ഇവർ വലയിലാക്കിയിരുന്നു.
Discussion about this post