ആലപ്പുഴയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ജില്ലയിൽ ഒരു വാസ്തു ശിൽപം നിർമ്മിക്കുമെന്ന് 2018ലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് ഉറപ്പുനൽകിയത്. കനാലിന് കുറുകെ ഒരു റൗണ്ട് എബൗട്ട് രീതിയിൽ ഫ്‌ളൈ ഓവർ നിർമ്മിക്കുമെന്നും ഇത് യാത്രാസൗകര്യം വർദ്ധിപ്പിക്കുമെന്നുമെല്ലാം വമ്പൻ പ്രഖ്യാപനമുണ്ടായി. പിഡബ്ല്യുഡി എൻജിനീയർമാർ ഡിസൈൻ ചെയ്ത പാലം നിർമ്മിക്കാൻ കിഫ്ബി ബോർഡിന്റെ അംഗീകാരം നേടിക്കഴിഞ്ഞു, ഇനി ടെണ്ടർ നടപടികളിലേക്ക് നീങ്ങിയാൽ മാത്രം മതി. 2020 ഓടെ ഇതിന്റെ പണിതീർത്ത് ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കുമെന്നും ”സാമ്പത്തിക ശാസ്ത്രജ്ഞൻ” ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഇന്നും ആലപ്പുഴ ജില്ലയിൽ പോയാൽ അങ്ങനെയൊരു പാലം കാണാൻ സാധിക്കില്ല. ഒന്നാം പിണറായി സർക്കാർ നൽകിയ, വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ, ഒരു സർക്കാർ വികസന പദ്ധതിയായി ഇതും അവശേഷിക്കുകയാണ്. പാലം പണിയുമെന്ന് ഉറപ്പ് നൽകി നാല് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതെ വന്നതോടെ വിമർശനങ്ങളും ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തോമസ് ഐസക്കിന്റെ 2018 ലെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെയാണ് ട്രോൾ മഴ.
”ഇത് വെറുമൊരു പാലമല്ല സുഹൃത്തുക്കളേ…വാസ്തുശില്പമാണ്. പി.ഡബ്ലി.യു എഞ്ചിനീയർമാരെ ഏൽപ്പിച്ചത് നന്നായി. അല്ലെങ്കിൽ കാണാമായിരുന്നു” എന്നാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചിരിക്കുന്നത്.
”ലോകകമേ തറവാട് ‘കാണാനാണ് ആലപ്പുഴയിലെത്തിയത്.
ഈ പാലസമുച്ചയത്തിൽ കയറിയപ്പോൾ
വഴിതെറ്റി വെനീസിലെത്തിയപോലെ തോന്നി” എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.
” ഈ ദീർഘവീക്ഷണം കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രം സ്വന്തം” എന്ന കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ പാലം പണി കഴിഞ്ഞാൽ വാ കെ റെയിൽ പണിയാം എന്ന ട്രോളുകളും കാണാം.
.ഈ വാസ്തു ശിൽപ വിസ്മയം നേരിട്ട് കാണാൻ എന്നാണ് അവസരം ലഭിക്കുക എന്നും ചിലർ ചോദിക്കുന്നുണ്ട്. ” അല്ലേലും ഡിസൈൻ വരച്ച് കലാപരമായി തള്ളുന്ന കാര്യത്തിൽ തോമസ് ഐസക് ഒരു പാഠപുസ്തകം തന്നെയാണ്” എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
Discussion about this post