അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യം സാധ്യമാവുക ഉത്തർപ്രദേശിലൂടെ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ 65,000 കോടി രൂപയുടെ വ്യാവസായിക പദ്ധതികളുടെ രണ്ടാം ഘട്ട തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ലായിരുന്നു ആദ്യ ഘട്ടത്തിന് തറക്കല്ലിട്ടത്. ഇത്തവണം 250 ഓളം പദ്ധതികളാണ് നടപ്പാക്കുക. യു.പിയിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടു വരികയാണ് ലക്ഷ്യം. അഞ്ചു വർഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. 14ാമത് ധനക്കമ്മീഷൻ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തിനുളള ധനവിഹിതം വർധിച്ചിട്ടുണ്ട്. സംസ്ഥാന വികസനത്തിൽ കേന്ദ്ര സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post