ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെ നേരിടും. ദോഹയിൽ ഇന്ത്യൻസമയം രാത്രി പത്തിനാണ് കളിതുടങ്ങുക. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളിച്ചക്കില്ല. ലോകകപ്പ് യോഗ്യതയെന്ന സ്വപ്നവുമായി ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ സമനിലപോലും ഇന്ത്യക്ക് ജയത്തിന് തുല്യമാണ്.കാരണം ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറാണ് മുന്നിലുള്ളത്.
ഒമാനെതിരെ 82 മിനിറ്റുവരെ മുന്നിട്ടുനിന്നശേഷം കളികൈവിട്ടാണ് ഇന്ത്യ ദോഹയിൽ എത്തിയിരിക്കുന്നത്.ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഖത്തറിനെ വീഴ്ത്താൻ, വിയർപ്പൊഴുക്കേണ്ടി വരും. റാങ്കിങ്ങിൽ 62-ാം സ്ഥാനക്കാരാണ് ഖത്തർ. ആതിഥേയരെന്ന നിലയിൽ യോഗ്യത ഉറപ്പിച്ച് കഴിഞ്ഞ ഖത്തർ ഏഷ്യൻ കപ്പ് കൂടി മുന്നിൽ കണ്ടാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണ് ഖത്തർ. ആദ്യ റൗണ്ടിൽ അഫ്ഗാനിസ്ഥാനെ 6-0ന് ആണ് ഖത്തർ തകർത്തത്. കഴിഞ്ഞ കുറേ നാളുകളായി ഫുട്ബോളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഖത്തർ കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.
ഒമാൻ, ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട് മത്സരങ്ങൾ വീതമാണ് ഓരോ രാജ്യങ്ങളും കളിക്കുന്നത്. .
Discussion about this post