ഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഉന്നത് ഭാരത് അഭിയാന്’ പദ്ധതിയുടെ കൂടിയാലോചന യോഗത്തില്‍ യോഗാ ഗുരു ബാബ രാം ദേവ് പങ്കെടുത്തത് വിവാദമായി. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റ ഭാഗമാണ് ബാബാ രാം ദേവു ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തത്ത എന്നാണ് വിമര്‍ശനം.
പദ്ധതിയുടെ കൂടിയാലോചനയില്‍ സാങ്കേതിക വിദഗ്ധരെന്ന നിലയില്‍ ബാബാ രാംദേവും ചില ആര്.എസ്.എസ് നേതാക്കളും പങ്കെടുത്തു എന്ന വ്യക്തമാക്കുന്ന രേഖകള്‍ എന്‍.ഡി.ടി.വി പുറത്തുവിട്ടു.
ഈ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ ചേര്‍ന്ന ‘ഉന്നത് ഭാരത് അഭിയാന്റെ’ പ്രഥമ കൂടിയാലോചനാ യോഗത്തിലാണ് മുഖ്യാതിഥിയായി ബാബാ രാംദേവ് പങ്കെടുത്തതെന്ന് മിനുട്സ് വ്യക്തമാക്കുന്നു. രാജിവെച്ച ഐ.ഐ.ടി ഡയറക്ടര്‍ പ്രഫ. ശിവ്ഗോങ്കറാണ് രാംദേവിനെ യോഗത്തില്‍ സ്വാഗതം ചെയ്തത്.
ഗ്രാമീണ ഇന്ത്യക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നറിയാനാണ് ബാബാ രാംദേവിനെ യോഗത്തില്‍ കൊണ്ടുവന്നതെന്ന് വിജയ് ഗോങ്ക പറയുന്നു. രാംദേവിന് സാങ്കേതികജ്ഞാനം കുറവെങ്കിലും ഗ്രാമീണ ഇന്ത്യയെക്കുറിച്ച് നല്ല ധാരണയുണ്ട് എന്നതിനാലാണ് അദ്ദേഹത്തെ വിളിച്ചത്.
യോഗത്തില്‍ വിജയ് ഭട്കര്‍ നടത്തിയ സംസാരവും മിനുട്സിലുണ്ട്. പശുവായിരിക്കണം ഗ്രാമീണ ഇന്ത്യയുടെ വികാസത്തിനുള്ള അടിസ്ഥാനമെന്നും പശുകേന്ദ്രീകൃത കൃഷി വിപ്ളവം സാധ്യമാക്കുമെന്നും വിജയ് ഭട്കര്‍ വിശദീകരിച്ചു. സംഘ്പരിവാറുമായി ബന്ധമുള്ള ഗ്രൂപ്പായ ഗായത്രി പരിവാറിന്റെ ആളാണ് വിജയ് ഭട്കര്‍. അദ്ദേഹത്തോടൊപ്പം പദ്ധതിക്കു പിന്നില്‍ നില്ക്കുന്ന പ്രഫ. വി.കെ. വിജയ് ബാബാ രാംദേവിന്റെ പതഞ്ജലിപീഠുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ 16 ഐ.ഐ.ടികളും 20 ലക്ഷം രൂപ തോതില്‍ പദ്ധതിക്കായി നീക്കി വെക്കണമെന്ന് സ്മൃതി ഇറാനി നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാംദേവ് 200 കോടി രൂപ പദ്ധതിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയുടെ വികാസത്തിന് ഐ.ഐ.ടികളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള വിപുല പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ചേര്‍ന്ന് ആവിഷ്കരിച്ച ഉന്നത് ഭാരത് അഭിയാന്.
Discussion about this post