ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും, പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടുമാണ് ചോദിക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ഗാംഗുലി വ്യക്തമാക്കി. ഇരുവരുടെയും അനുമതിയോടെ മാത്രമേ മത്സരങ്ങൾ ആരംഭിക്കാൻ സാധിക്കൂ. അതിനാൽ ചോദ്യത്തിന് ഉത്തരം നൽകാനാകില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാനിറങ്ങുമ്പോൾ ടീമിനെ നയിച്ചത് ഗാംഗുലി ആയിരുന്നു.ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റമുട്ടിയത്. കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായി. ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.ഈ മാസം 23 നാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി അധികാരമേൽക്കുന്നത്.
Discussion about this post