ഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 14 ലക്ഷം നികുതിദായകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കൂടാതെ ജിഎസ്ടി കസ്റ്റംസ് റീഫണ്ടുകളും കൊടുത്തു തീര്‍ക്കും. ഒരു ലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ആശ്വാസകരമാകുന്നതാണ് നീക്കം. 18,000 കോടി രൂപയുടെ റീഫണ്ട് തുകയാണ് ഇത്തരത്തില്‍ അനുവദിയ്ക്കുന്നത്.
കൊറോണ മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് കഴിഞ്ഞ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ഉണ്ടാവുന്നത്.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പടെയുള്ള പദ്ധതിയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചത്.
Discussion about this post