കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേട് നടന്നുവെന്ന് ആവർത്തിച്ച് സിബിഐ. കേസ് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സിബിഐ ഹർജി ഫയൽ ചെയ്തു. കേസിൽ അടിയന്തരമായി വിശദവാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ലൈഫ് മിഷനിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ല. എഫ്.സി.ആര്.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തരമായി വാദം കേൾക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണെന്ന് സിബിഐ ഹർജിയിൽ ചൂണ്ടിക്കാട്ടി.
രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്രയും കാലത്തേക്ക് അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിയില്ല. കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നതാണ് സിബിഐയുടെ ആവശ്യം.
Discussion about this post