ഡൽഹി: ജീവനക്കാർക്ക് നവരാത്രി സമ്മാനവുമായി കേന്ദ്ര സർക്കാർ. മുപ്പത് ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയേഴ് കോടി രൂപയുടെ ബോണസ് പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് ജീവനക്കാരെ ബാധിക്കരുതെന്ന് സർക്കാരിന് നിർബ്ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. ആശങ്കയിലായിരുന്ന ജീവനക്കാരെ ആഹ്ളാദഭരിതരാക്കുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
ഇടത്തരക്കാരുടെ കൈയ്യിൽ പണം എത്തുമ്പോഴാണ് വിപണി ഉണരുന്നതെന്നും അത് സാമ്പത്തിക മേഖലയെയും കുടുംബ ബജറ്റുകളെയും ഒരേ പോലെ പരിപോഷിപ്പിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിജയദശമിക്ക് മുൻപായി ബോണസ് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post