മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചു മാറ്റിയ ബിഎംസിയുടെ (ബൃഹൺ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ) നടപടി നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ, കങ്കണയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെ ആയിരുന്നെന്നും കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷൻ ബെഞ്ച് ജഡ്ജി എസ്ജെ കത്താവാല, റിയാസ് ഛഗ്ല എന്നിവർ ചൂണ്ടിക്കാട്ടി. ശിവസേനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സാമ്ന പത്രത്തിൽ കങ്കണക്കെതിരെ വന്ന ലേഖനവും സഞ്ജയ് റാവത്തിന്റെ പരാമർശവും കോടതി തെളിവായി അംഗീകരിച്ചു. പൊളിച്ചു മാറ്റിയ ഭാഗം ബിഎംസി നിർമ്മിച്ചു നൽകണമെന്നും അതിനായി കങ്കണയ്ക്ക് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദഗ്ധർ, മൂന്നു മാസത്തിനുള്ളിൽ സംഭവിച്ച നഷ്ടം കണക്കാക്കണമെന്ന് കോടതി നിർദേശിച്ചു. സെപ്റ്റംബർ ഒൻപതിനാണ് മുംബൈ കോർപ്പറേഷൻ അധികൃതർ കങ്കണയുടെ കെട്ടിടത്തിലെ ഒരു ഭാഗം അനധികൃത നിർമ്മിതമാണെന്ന് ആരോപിച്ച് പൊളിച്ചു മാറ്റിയത്.
Discussion about this post