ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് തടയാൻ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട് ജംക്ഷനിലും പൊലീസ് ശ്രമിച്ചു. ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം കർഷകർ സിംഘുവിലേക്കു മടങ്ങിത്തുടങ്ങി.
രാവിലെ സിംഘുവിൽ നിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടക്കം ആരംഭിച്ചത്.നേരത്തെ, പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടർ മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.
സിംഘു ത്രിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലതരത്തിലുള്ള ആയുധങ്ങളും വാഹനത്തിലുണ്ട്. കര്‍ഷകരുടെ പണിയായുധങ്ങളായ കലപ്പ, വടിവാള്‍, അരിവാള്‍, തൂമ്പ തുടങ്ങിയ കാര്‍ഷിക ആയുധങ്ങളാണ് ട്രാക്ടറുകളില്‍ ഉള്ളത്. കർഷകർ പൊലീസ് വാഹനം തടഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.
Discussion about this post