കോഴിക്കോട്: എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി റാങ്ക് പട്ടികയിലുള്ളവർ.
അധികയോഗ്യതകളുള്ള തന്നെ മറികടന്നാണ് നിനിത കണിച്ചേരിക്ക് നിയമനം നൽകിയത് എന്ന് കാണിച്ച് റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വി ഹിക്മത്തുള്ള രംഗത്തെത്തി. നിയമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും പരാതി നൽകി.
റാങ്ക് പട്ടിക അട്ടിമറിച്ചാണ് എം ബി രാജേഷിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്ന് കാട്ടി ഇന്റർവ്യൂ ബോർഡിലെ 3 വിദഗ്ധരും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ വിവാദത്തിൽ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post