ബംഗളൂരു: ബംഗളൂരുവിനെ ഇപ്പോള്‍ കാണുന്ന പോലെയുള്ള മരങ്ങള്‍ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളായ മുന്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥന് എസ്.ജി. നെഗിന്‍ഹാല്‍ (92) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.
നഗരത്തില്‍ ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മരങ്ങള്‍ ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിെന്റ നേതൃത്വത്തില്‍ നടത്ത വൃക്ഷതൈകളായിരുന്നു. 1973-ല്‍ കര്‍ണാടകത്തില്‍ കടുവകളുടെ സംരക്ഷണത്തിനായി നെഗിന് ഹാല് ‘പ്രൊജക്ട് ടൈഗര്‍’ തുടങ്ങി.
1980-കളിലാണ് അദ്ദേഹത്തിെന്റ നേതൃത്വത്തില്‍ ബംഗളൂരുവില്‍ 15ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആര്. ഗുണ്ടുറാവു 1981ല്‍ ആരംഭിച്ച വൃക്ഷതൈ നടീല്‍ കാമ്ബയിന് നെഗിന്‍ഹാല്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം കൊണ്ട് 15 ലക്ഷത്തിലധികം വൃക്ഷതൈകള്‍ നഗരത്തില്‍ നട്ടു. ഇതോടെ അദ്ദേഹം ദേശീയതലത്തില്‍തന്നെ അറിയപ്പെട്ടു.
ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയെന്ന കടമ ചെയ്യുന്ന ഒരു വനം ഉദ്യോഗസ്ഥനാകുക എന്നത് വളരെ മാന്യമായ ഒരു തൊഴിലാണെന്ന് അദ്ദേഹം എല്ലായ്പ്പോഴും യുവാക്കളെ പഠിപ്പിച്ചു. ”നിങ്ങൾ ഒരു പ്രദേശത്തെ ഹരിതവൽക്കരിക്കുക മാത്രമല്ല, പക്ഷികൾ, പ്രാണികൾ, പഴങ്ങൾ, എന്നിവയ്ക്ക് ഓക്സിജൻ വിതരണം ചെയ്യുകയാണ്, കൂടാതെ തണലും സമൃദ്ധമായ ജൈവവൈവിധ്യവും എല്ലാ ജീവജാലങ്ങൾക്കും നൽകുന്നു”. അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നെഗിന്ഹാലില് നിന്ന് വൃക്ഷത്തൈകള്‍ വാങ്ങി ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലില്‍ നട്ടിട്ടുണ്ട്. ബംഗളൂരുവില്‍ മരങ്ങള്‍ നട്ടതിന് പുറമേ കൊക്കരെ ബെല്ലൂരില്‍ പക്ഷി സങ്കേതം വികസിപ്പിക്കുന്നതിലും ബന്ദിപ്പൂര്‍ ദേശീയോദ്യാനം നവീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
ഉത്തര കന്നഡ ജില്ലയിലാണ് നെഗിൻഹാൾ ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം ധാർവാഡിലായിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റായി ധാർവാഡിൽ തന്നെ പരിശീലനം നേടി. ധാര്‍വാഡില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറായിട്ടാണ് സര്‍വീസില്‍ പ്രവേശിച്ചത്.
അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ, സാങ്ചറീസ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫ് കര്‍ണാടക തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
Discussion about this post