തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. കേരളാ പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയവത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സ്ഥാനം ഒഴിയുമ്പോൾ എങ്കിലും സത്യം പറഞ്ഞതിന് ഡി ജി പിയെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്നും റിക്രൂട്ട്മെന്റ് ഉണ്ടെന്നും ബിജെപി തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നതാണ്. വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ അത് സംസ്ഥാന ആഭ്യന്തരവകുപ്പ് ഗൗരവത്തില്‍ എടുത്തില്ല. സംസ്ഥാനത്ത ലൗജിഹാദ് ഇല്ലെന്നും ഐഎസ് നേതൃത്വത്തിലല്ല ഇത് നടക്കുന്നതെന്നുമുളള രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം.”.സുരേന്ദ്രന് പറഞ്ഞു.
”തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യവും സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തനവുമുണ്ട്. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന് ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മതഭീകരവാദ സംഘടനകള്‍ക്ക് പോലീസിന്റെ ഇമെയില്‍ ചോര്‍ത്തികൊടുത്തുവെന്ന ഭീകരമായ കണ്ടെത്തലുകളാണ് ഇയാള്‍ക്കെതിരേ ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥന് നടപടിക്ക് വിധേയമായിരുന്നു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആ സബ് ഇന്‍സ്പെക്ടറെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
പത്തനാപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കും മറ്റും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്റലിജന്‍സ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി. കൊല്ലത്തുളള ഒരു ഡിവൈഎസ്പി ഭീകരപ്രവര്‍ത്തകരെ സഹായിച്ചു എന്ന് ആരോപിക്കപ്പെട്ടു. കേരള പോലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സംസ്ഥാനത്തെ പോലീസ് സേനയില്‍ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്പെഷ്യല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണം”- സുരേന്ദ്രന് ആവശ്യപ്പെട്ടു
സംസ്ഥാനത്തെ പല സര്‍വകലാശാലകളിലും ഐഎസിന് വേണ്ടിയുളള പ്രവര്‍ത്തനത്തിനായി വിദേശ വിദ്യാര്‍ഥികള്‍ കടന്നുവരുന്നുണ്ട് എന്നും സുരേന്ദ്രന് പറയുന്നു. സിറിയ, അഫ്ഗാനിസ്ഥാന്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികള്‍ കുടിയേറുകയാണ്. കേരള സര്‍വകലാശാലയിലേക്ക് മാത്രം 1042 വിദ്യാര്‍ഥികളാണ് പ്രവേശനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അസ്വാഭാവികമായ പ്രവേശനമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും എടുക്കാന്‍ പോകുന്ന നടപടിയെന്താണ്. സ്ലീപ്പിങ് സെല്ലുകളെ കണ്ടില്ലെന്ന് നടിക്കുകയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഐഎസിനെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കൊട്ടേഷന്‍ സംഘങ്ങളെ ഒളിപ്പിക്കാന്‍ സി പി എം ശ്രമം നടത്തുകയാണ്. എ കെ ജി സെന്ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post