കൊൽക്കത്ത: അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ പുത്തൻ തന്ത്രവുമായി സിപിഎം. 75 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തീരുമാനം. സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിക്കാനും പാർട്ടി തീരുമാനിച്ചു.
ദേശീയതയും ദേശസ്നേഹവും മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപിയിലേക്ക് ബംഗാളിൽ വലിയ തോതിൽ ജനങ്ങൾ എത്തിയതാവാം സിപിഎമ്മിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ക്യൂബ, വിയറ്റ്നാം, ചൈന പോലെയുള്ള വിദേശ രാജ്യങ്ങളോട് സിപിഎമ്മിനുളള അമിത പ്രതിപത്തിയും പലപ്പോഴും വിമർശന വിധേയമായിരുന്നു. അടുത്തയിടെ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷങ്ങളെ സിപിഎം പിന്തുണച്ചത് വലിയ വിവാദമായിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിനെ അന്ന് സിപിഎം അംഗീകരിച്ചിരുന്നില്ല. ഈ സ്വാതന്ത്ര്യം പൂർണ്ണമല്ലെന്നും ഇത് സ്വീകാര്യമല്ലെന്നുമായിരുന്നു പാർട്ടി നിലപാട്. ഇത്തരത്തിലുള്ള ഒരു പാർട്ടിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
Discussion about this post