കൊല്ലം: രാജ്യത്ത് മുസ്ലീങ്ങളെക്കാൾ കൂടുതൽ മതം മാറ്റം നടത്തുന്നത് ക്രിസ്ത്യാനികളാണെന്ന് വെളളാപ്പളളി നടേശൻ. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും, മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്നും അദ്ദേഹം പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പ്രസ്താവനയെ തളളിക്കൊണ്ട് അഭിപ്രായപ്പെട്ടു.
”നാട്ടിലെ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. അതിന് മുസ്ലിം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ല. ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപെട്ട സ്ത്രീയായിരുന്നു. പക്ഷെ സംസ്കാരം പളളിയിൽ വച്ചാണ് നടന്നത്. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും മതം മാറ്റം നടത്തുന്നത്. ഫാദർ റോയി കണ്ണൻചിറ ദീപികയുടെ തലപ്പത്തിരുന്ന് ഈഴവ സമുദായത്തിനെതിരെ പറഞ്ഞത് സംസ്കാരത്തിന് നിരക്കാത്തതാണ്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുളള ലൈസൻസ് അല്ല”- വെളളാപ്പളളി പറഞ്ഞു.
Discussion about this post