ചെന്നൈ: ശിവഗംഗയിൽ കാർത്തി ചിദംബരം പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പ്രവർത്തകർ പരസ്പരം തല്ല് കൂടുന്നതിന്റെയും കസേരകൾ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു കൈയ്യാങ്കളി. കോൺഗ്രസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പ്രകടമായ ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ സംഭവത്തെ വിലയിരുത്തുന്നത്. പഞ്ചാബിലെ അവസ്ഥയിലേക്ക് തമിഴ്നാട്ടിലെയും ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും കോൺഗ്രസ് പോകുന്നതിന്റെ ലക്ഷണമായാണ് മാധ്യമങ്ങൾ ഇതിനെ നോക്കിക്കാണുന്നത്.
#WATCH | Tamil Nadu: In a meeting called by the Congress Sivaganga district unit to discuss the upcoming local body polls, party cadres of two factions hurled chairs in the presence of MP Karti Chidambaram.
Police officials later cleared everyone from the site. pic.twitter.com/8MLnLOl8Uu
— ANI (@ANI) September 25, 2021
Discussion about this post