ചണ്ഡീഗഢ്: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാനുള്ള ഹരിയാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. ക്രമവിരുദ്ധവും നിർബ്ബന്ധിതവുമായ മതപരിവർത്തനം തടയുന്നതിന് നിയമം കൊണ്ടു വരുമെന്ന് ഫെബ്രുവരിയിൽ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ വ്യക്തമാക്കിയിരുന്നു. മതപരിവർത്തനത്തിന് വിധേയരാകുന്നവർ സ്വമേധയാ ആണ് അത് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന അപേക്ഷ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഹരിയാന സർക്കാരിന്റെ മതപരിവർത്തന നിരോധന നീക്കം സ്വാഗതാർഹമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. തട്ടിപ്പിലൂടെയും ബലം പ്രയോഗിച്ചും സ്വാധീനം ചെലുത്തിയും നിർബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും നടത്തുന്ന വിവാഹങ്ങളും അതിലൂടെയുള്ള മതപരിവർത്തനങ്ങളും ചെറുക്കപ്പെടേണ്ടതാണെന്ന് വി എച്ച് പി ദേശീയ ജോയിന്റ് സെക്രട്ടറി ഡോക്ടർ സുരേന്ദ്ര ജയിൻ പറഞ്ഞു. ഈ നിയമം ലൗ ജിഹാദിനെയും മറ്റ് ക്രമവിരുദ്ധ മതപരിവർത്തനങ്ങളെയും തടയാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post