കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഷെജിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് രംഗത്തെത്തിയിരുന്നു.
അതേസമയം സംഭവം സിപിഎമ്മിൽ പുതിയ വിഭാഗീയതക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നതായാണ് വിവരം. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഷെജിൻ.
മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഷിജിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജ്യോല്സ്നയെ വിവാഹം കഴിക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ദയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഗം ജോര്‍ജ് എം. തോമസ് പറഞ്ഞു.
എന്നാൽ ജോര്‍ജ് എം. തോമസിന്റെ നിലപാടിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന് രംഗത്ത് വന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടഞ്ചേരിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും ആയിരുന്നു പി മോഹനന്റെ നിലപാട്.
ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് ജോർജ് എം തോമസ് പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ വൈകീട്ട് അഞ്ച് മണിക്ക് കോടഞ്ചേരിയിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം.
Discussion about this post