മദ്രാസ്: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് ഹൈക്കോടതി നൽകിയ അനുമതി നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരോ വിസമ്മതിച്ചാൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്.ഒക്ടോബർ രണ്ടിന് നടത്താനിരുന്ന റൂട്ട് മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് തിരുവള്ളൂർ ജോയിന്റ് സെക്രട്ടറി ആർ കാർത്തികേയൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ഇളന്തിരയൻ ആണ് ഹർജി പരിഗണിച്ചത്.
46 ഇടങ്ങളിൽ ആണ് തമിഴ്നാട്ടിൽ വിജയദശമി ഉത്സവത്തോട് അനുബന്ധിച്ച് പഥസഞ്ചലനത്തിന് ആലോചിക്കുന്നത്.സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി റൂട്ട് മാർച്ച് നടത്തുന്നതിന് തമിഴ് നാട് സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ ആർഎസ്എസ് റാലികൾ അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബർ 22 നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ ഇത് മറികടന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുമതി നിഷേധിക്കുകയായിരുന്നു. തമിഴ്നാട് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ആണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.
Discussion about this post