ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. എൻഐഎയ്ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് മുംബൈ,ഡൽഹി,കൊൽക്കത്ത ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി.
താലിബാന്റെ പ്രധാന നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ നിർദ്ദേശപ്രകാരമാണ് ഭീകരാക്രമണം നടക്കാൻ പോകുന്നതെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു.സന്ദേശത്തിന് പിന്നിൽ താലിബാൻ അല്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ അജ്ഞാതരാരോ അയച്ചതാണെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം കേന്ദ്രബജറ്റിൽ അഫ്ഗാനിസ്ഥാനിന് സഹായം പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ഭരണകൂടം രംഗത്തെത്തി. അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യ നടത്തിയ സഹായ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് താലിബാൻ നേതാക്കൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി 200 കോടി രൂപയുടെ പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post