തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാലങ്ങളായി പ്രതിപക്ഷം വേട്ടയാടുന്നുവെന്ന് എൻഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കരുത്തും ശക്തിയുമാണ് ഇവിടുത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിനെതിരെ അക്രമത്തിന് തുനിഞ്ഞാൽ ജനം നോക്കിനിൽക്കില്ല. പിണറായിയുടെ കുടുംബം ഈ നാടിന്റെയും ജനങ്ങളുടെയും ഐശ്വര്യവും കരുത്തുമാണ്. പിണറായിയേയും ഇടതുപക്ഷത്തേയും കളങ്കപ്പെടുത്താൻ നോക്കേണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.
‘കറുത്ത കൊടിയും, ചെറുപ്പക്കാരി പെൺകുട്ടികൾ, മുടി ക്രോപ്പ് ചെയ്ത്, ഷർട്ടും പാന്റ്സും , ജീൻസ് പാൻസുമിട്ട്, കറുത്ത തുണിയിൽ കല്ലും കെട്ടി, പിന്നാലെ പോയാൽ ഈ നാട്ടിലെ ജനങ്ങൾ നോക്കിനിൽക്കുമെന്ന് ധരിക്കരുത്. പ്രതിപക്ഷ നേതാക്കന്മാരോട് ഒരു കാര്യം പറഞ്ഞേക്കാം, ഈ അക്രമം അവസാനിപ്പിക്കുന്നില്ലെങ്കിൽ, ജനങ്ങളിറങ്ങുമെന്നും അവരെ പിടിച്ചുനിർത്താൻ നിങ്ങൾക്കാവില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കമുണ്ടെന്ന വാദം അദ്ദേഹം ആവർത്തിച്ചു കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടതാണ് ഇപി ജയരാജൻ പറയുന്നത്.
Discussion about this post